കൊച്ചി: പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കൊച്ചി സിറ്റിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മുതൽ രാത്രി എട്ടുവരെ പശ്ചിമകൊച്ചി ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തോപ്പുംപടി, തേവര ഫെറി, കുണ്ടന്നൂർ, വൈറ്റില വഴിയും ഇടക്കൊച്ചി, അരൂർ വഴിയും ദേശീയ പാതയിൽ പ്രവേശിച്ച് എറണാകുളം ഭാഗത്തേക്ക് വരണം. ഉച്ചക്ക് രണ്ടു മുതൽ രാത്രി എട്ടുവരെ പശ്ചിമകൊച്ചി ഭാഗത്തുനിന്ന് തേവര ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. വാഹനങ്ങൾ ബി.ഒ.ടി ഈസ്റ്റിൽനിന്ന് തിരിഞ്ഞ് തേവര ഫെറി വഴി കുണ്ടന്നൂർ, വൈറ്റിലവഴി പോകണം. തേവര ഫെറി ഭാഗത്തുനിന്ന് തേവരക്കും തിരിച്ചും ഉച്ചക്ക് രണ്ട് മുതൽ രാത്രി എട്ടുവരെ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല.
എറണാകുളത്തുനിന്ന് പശ്ചിമകൊച്ചിക്ക് പോകുന്ന വലിയ വാഹനങ്ങൾ കുണ്ടന്നൂർ, അരൂർവഴി പോകണം. പള്ളിമുക്ക് ഭാഗത്തുനിന്ന് തേവര ഭാഗത്തേക്ക് ഉച്ചക്ക് രണ്ടു മുതൽ രാത്രി എട്ടുവരെ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. വാഹനങ്ങൾ പള്ളിമുക്കിൽനിന്ന് തിരിഞ്ഞ് കടവന്ത്രവഴി വൈറ്റിലക്ക് പോകണം. മറൈൻഡ്രൈവ് ഭാഗത്തുനിന്ന് തേവര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ബി.ടി.എച്ചിൽനിന്ന് തിരിഞ്ഞ് ജോസ് ജങ്ഷൻ വഴി പോകണം.
എറണാകുളം ഭാഗത്തുനിന്ന് പശ്ചിമകൊച്ചിയിലേക്ക് പോകുന്ന സർവിസ് ബസുകൾ പള്ളിമുക്കിൽനിന്ന് തിരിഞ്ഞ് കടവന്ത്ര, വൈറ്റില, കുണ്ടന്നൂർ, അരൂർവഴി പോകണം.
ചൊവ്വാഴ്ച രാവിലെ എട്ട് മുതൽ 10.30വരെ തേവര ഭാഗത്തുനിന്ന് പശ്ചിമകൊച്ചി ഐലൻഡ് ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. വാഹനങ്ങൾ തേവര ജങ്ഷനിൽനിന്ന് തിരിഞ്ഞ് തേവര ഭാഗത്തേക്ക് പോകണം. പശ്ചിമ കൊച്ചി ഭാഗത്തുനിന്ന് തേവര ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. വാഹനങ്ങൾ ബി.ഒ.ടി ഈസ്റ്റിൽ നിന്നും തിരിഞ്ഞ് തേവര ഫെറി ഭാഗത്തേക്ക് പോകണം. തൃശൂർ ഭാഗത്തുനിന്ന് സമ്മേളനത്തിന് വരുന്ന വാഹനങ്ങൾ കടവന്ത്ര ഭാഗത്ത് ആളുകളെ ഇറക്കിയ ശേഷം എറണാകുളത്തപ്പൻ ഗ്രൗണ്ട്, കണ്ടെയ്നർ റോഡ്, കടവന്ത്ര മാവേലി റോഡ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. ആലപ്പുഴ, കോട്ടയം, ഇടുക്കി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ തേവര ഫെറി ജങ്ഷനിൽ ആളുകളെ ഇറക്കിയ ശേഷം തേവര ഫെറി ബോട്ട് ഈസ്റ്റർ റോഡിൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിലും ഇന്ദിര ഗാന്ധി റോഡിലും പാർക്ക് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.