മാലിന്യം നിറഞ്ഞ ഫോർട്ട്കൊച്ചി തീരം

മാലിന്യമൊഴിയാതെ ഫോർട്ട്കൊച്ചി കടപ്പുറം

ഫോർട്ട്കൊച്ചി: ടൂറിസ്റ്റ് സീസണും ഓണാഘോഷ അവധിക്കാലവുമായിട്ടും സഞ്ചാരികളുടെ പറുദീസ എന്ന് വിശേഷിപ്പിച്ചിരുന്ന ഫോർട്ട്കൊച്ചി കടപ്പുറത്തിന് മാലിന്യക്കൂമ്പാരത്തിൽനിന്ന് മോചനമില്ല. ചീഞ്ഞളിഞ്ഞ പായലും മാംസാവശിഷ്ടങ്ങളും പ്ലാസ്റ്റിക്ക് മാലിന്യവും തീരത്തെ മലിമസമാക്കിയിരിക്കയാണ്. ഞായറാഴ്ച തിരുവോണദിനത്തിലും തിങ്കളാഴ്ച നബിദിന അവധി ദിനത്തിലും നിരവധി പേർ കടപ്പുറത്തെത്തിയെങ്കിലും തീരത്തേക്ക് ഇറങ്ങാനാവാതെ മടങ്ങി.

മനം മടുപ്പിക്കുന്ന മാലിന്യ കാഴ്ചകളാണ് ഇവരെ വരവേറ്റത്. വിദേശികൾ അടക്കം നിരവധി സഞ്ചാരികളും എത്തിയിരുന്നു. ദുർഗന്ധവും ഇഴജന്തു ശല്യവും സാമൂഹിക വിരുദ്ധശല്യവും മൂലം കൊച്ചി തീരത്തെ വിനോദസഞ്ചാരികൾ തഴയുകയാണെന്നാണ് ടൂറിസ്റ്റ് ഗൈഡുകൾ പറയുന്നത്. ടുറിസം വകുപ്പ്, കൊച്ചി നഗരസഭ, ജില്ല ഭരണകൂടം, കൊച്ചി പൈതൃക സംരക്ഷണ സമിതി തുടങ്ങിയവയുടെ ഏകോപനമില്ലായ്മയും നിരുത്തരവാദിത്തവുമാണ് പ്രശ്നത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. ടുറിസം വകുപ്പിന്‍റെ സീറോ വേസ്റ്റ് പദ്ധതിയടക്കം പത്തിലേറെ പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടെങ്കിലും ഒന്നും ഫലം കണ്ടില്ല. കഴിഞ്ഞ വർഷം കൊച്ചി കാണാനെത്തിയ വിനോദസഞ്ചാരികൾ തന്നെ തീരം ശുചീകരിക്കാൻ മുന്നിട്ടിറങ്ങിയത് ഏറെ വാർത്ത പ്രാധാന്യം നേടിയിരുന്നു.

Tags:    
News Summary - Waste dump in fort kochi beach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.