മൂവാറ്റുപുഴ: പെരുമ്പല്ലൂരില്‍ വീടുകയറി ആക്രമണം നടത്തിയ കേസില്‍ ഏഴുപേരെ മൂവാറ്റുപുഴ പൊലീസ് പിടികൂടി. ആരക്കുഴ പെരുമ്പല്ലൂര്‍ ചര്‍ച്ചിന് സമീപം വാടകക്ക് താമസിക്കുന്ന ചെറുവള്ളിയില്‍ വീട്ടില്‍ ഭീഷ്മ നാരായണന് (25), കടാതി കുര്യന്മല ഭാഗത്ത് ചാലില്‍ പുത്തന്‍പുരയില്‍ വീട്ടില്‍ അരുണ്‍ ബാബു (27), വാഴപ്പിള്ളി എം.വി.ഐ.പി ക്വാര്‍ട്ടേഴ്സിന് സമീപം കുന്നുമ്മല്‍ വീട്ടില്‍ രാജേഷ് രമേശ്കുമാര്‍ (25), കടാതി മുറിക്കല്‍ പാലത്തിന് സമീപം പുത്തന്‍പറമ്പില്‍ വീട്ടില്‍ ജോബിന് (23), വടക്കന്‍ മാറാടി കോളനിപ്പടി ഭാഗത്ത് കല്ലിശ്ശേരില്‍ വീട്ടില്‍ സിബി (32), ഈസ്റ്റ് കടാതി അരുവാടിയില് വീട്ടില്‍ അര്ജുന് സാജു (20), തൃക്ക ചെട്ടിയാര്തോട്ടം വീട്ടില്‍ ആദിത്യന് ബിജുകുമാര്‍ (21) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് പിടികൂടിയത്.
കഞ്ചാവ് വില്പന പൊലീസിന് ഒറ്റുകൊടുത്ത വിരോധത്തില്‍ പെരുമ്പല്ലൂര്‍ ഭാഗത്ത് പുത്തന്‍പുരക്കല്‍ വിഷ്ണു സുകുമാരനെ വീട്ടില്‍ കയറി ആക്രമിച്ച് വടികൊണ്ട് അടിച്ചും മറ്റും പരിക്കേൽപിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. രണ്ട് പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്കുവേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.