മൂവാറ്റുപുഴ: വാളകം ശക്തിപുരത്ത് വീണ്ടും തെരുവുനായ് ആക്രമണം. മൂന്ന് പേർക്ക് നായുടെ കടിയേറ്റു. നിരവധി വളർത്തുമൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ട്. ഞായറാഴ്ച വൈകീട്ടാണ് ആക്രമണം ഉണ്ടായത്.പറമ്പിൽ ജാതിക്ക പെറുക്കിയിരുന്നയാളെയാണ് ആദ്യം ആക്രമിച്ചത്. മറ്റൊരു വീട്ടിൽ തുണി അലക്കിയിരുന്ന പെൺകുട്ടിയെയും നായ് കടിച്ചു.
മൂന്ന് ആടിനെയും ആക്രമിച്ചു. നായെ ഓടിക്കാൻ ശ്രമിച്ച വീട്ടമ്മക്കു നേരെയും ആക്രമണം ഉണ്ടായെങ്കിലും ഓടിമാറിയതിനാൽ കടിയേറ്റില്ല. രാത്രി 11ന് കടാതിയിൽ വീട്ടുമുറ്റത്തു നിൽക്കുകയായിരുന്ന യുവാവിനെയും നായ് കടിച്ചു. ആടുകളെയും വളർത്തുനായ്ക്കളെയും തെരുവുനായ് കടിച്ചിട്ടുണ്ട്.
നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും തെരുവുനായെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തെരുവുനായുടെ കടിയേറ്റവർക്കും വളർത്തുമൃഗങ്ങൾക്കും വാളകം മൃഗാശുപത്രിയുടെ നേതൃത്വത്തിൽ പ്രതിരോധ കുത്തിവെപ്പ് നൽകി. രണ്ടാഴ്ച മുമ്പ് വാളകത്ത് ഇതേ പ്രദേശങ്ങളിൽ ഭീതി വിതച്ച തെരുവുനായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചിരുന്നു. അഞ്ചുപേരെയാണ് മൂന്നു ദിവസത്തിനിടെ തെരുവുനായ് കടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.