കട്ടപ്പന: 'വോട്ട് ചോദിച്ച് ഈവഴി വരല്ലേ' തകർന്ന റോഡ് പുനർനിർമിക്കാൻ ഒന്നുംചെയ്യാത്ത കട്ടപ്പന നഗരസഭ കൗൺസിലർമാർക്കെതിരെ ബോർഡ് സ്ഥാപിച്ച് കുന്തളംപാറയിലെ വോട്ടർമാർ. സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങും മുമ്പേയാണ് കുന്തളംപാറ റെസിഡൻറ് വികസന വേദിയുടെ പേരിൽ നാട്ടുകാർ പ്രതിഷേധമുയർത്തുന്നത്.
നഗരസഭയിലെ കുന്തളംപാറ 18, 19 വാർഡുകാരാണ് തെരഞ്ഞെടുപ്പിന് മുമ്പേ നിലപാട് വ്യക്തമാക്കുന്നത്. വർഷങ്ങളായി തകർന്നുകിടക്കുന്ന വട്ടുകുന്നേൽപടി-കുന്തളംപാറ റോഡ് പുനർനിർമിക്കാൻ കൗൺസിലർമാർ ചെറുവിരലനക്കിയില്ലെന്നാണ് പരാതി. നാട്ടുകാർ നിരവധി ബോർഡുകളാണ് സ്ഥാപിച്ചത്.
പത്തുവർഷം തുടർച്ചയായി കൗൺസിലർമാരായവർപോലും ഒരു നടപടിയും സ്വീകരിച്ചില്ല.
വാർഡിൽനിന്ന് ചെയർമാൻ വരെ ഉണ്ടായിട്ടുണ്ട്. റോഡിലുണ്ടായ വലിയ കുഴികളിൽവീണ് 10 വർഷത്തിനിടെ നൂറ്റിനാൽപതോളം ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. നിരവധി കാറുകളും ഓട്ടോറിക്ഷകളും അറ്റകുറ്റപ്പണി വേണ്ടിവന്നു. അതുകൊണ്ട് പഴയ മെംബർമാർ ആരും ഈവഴി വോട്ട് ചോദിച്ച് വരരുതെന്ന് നാട്ടുകാർ മുന്നറിയിപ്പും നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.