ഉറ്റസുഹൃത്തുക്കളുടെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി

ചക്കരക്കല്ല്: ഉറ്റ സുഹൃത്തുക്കളുടെ അപകടമരണം നാടിനെ കണ്ണീരിലാഴ്‌ത്തി. വെള്ളിയാഴ്ച പുലർച്ചെയാണ് കോഴിക്കോട് കൊയിലാണ്ടി ദേശീയപാതയിൽ പൊയിൽക്കാവിൽ ചെങ്കൽ ലോറിയിടിച്ചു ചക്കരക്കൽ സ്വദേശികളായ ശരത്ത്, നിജീഷ് എന്നിവർ മരിച്ച ദുരന്തവാർത്ത നാടിനെ തേടിയെത്തിയത്. കാറിന്റെ പിൻസീറ്റിലുണ്ടായിരുന്ന തലമുണ്ട സ്വദേശി നൈവിക നിവാസിൽ സജിത്തിനെ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എറണാകുളത്തുനിന്ന് കാർ വാങ്ങി വരുമ്പോഴാണ് യുവാക്കൾ അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. ഏച്ചൂർ സ്വദേശി ശരത്ത് മുമ്പ് കണ്ണൂർ വൺ ഓൺലൈൻ ചാനലിൽ ജീവനക്കാരനായിരുന്നു. ഇപ്പോൾ കെ.എൻ.ആർ. ടുഡേ എന്ന പേരിൽ ഓൺലൈൻ ന്യൂസ് പോർട്ടൽ നടത്തിവരുകയായിരുന്നു. കണ്ണൂരിലും ചക്കരക്കല്ലിലും മാധ്യമപ്രവർത്തനരംഗത്ത് സജീവമായിരുന്നു. ട്രാവൽ സർവിസ് നടത്തുന്ന ശരത്ത് ഡി.എം.കെ ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റിയംഗമാണ്. വികലാംഗ സംഘടനയുടെ സജീവ പ്രവർത്തകനുമാണ്. ശരത്തിന്റെ ഉറ്റസുഹൃത്തും കോൺട്രാക്ടറുമാണ് നിജീഷ്. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ കണ്ണൂർ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. സംസ്‌കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പയ്യാമ്പലത്ത് നടക്കും. CKL: Accident cap: അപകടത്തിൽ തകർന്ന കാറും ലോറിയും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.