അയ്യങ്കുന്നിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

ഇരിട്ടി: അയ്യങ്കുന്ന്‌ മുടിക്കയത്ത്‌ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക്‌ സാരമായി പരിക്കേറ്റു. പരിക്കേറ്റ വെട്ടിക്കാട്ടിൽ സാബുവിനെ (58) കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട്‌ നാലരയോടെ സാബുവിനെ സ്വന്തം കൃഷിയിടത്തിലാണ്‌ കാട്ടാന ആക്രമിച്ചത്‌. കനത്ത മഴയായിരുന്നു. റബർ തോട്ടത്തിലായിരുന്ന സാബു സമീപത്തെ തേക്കിൻചുവട്ടിലേക്ക്‌ മാറിനിന്നപ്പോഴാണ്‌ കാട്ടാന ഓടിയെത്തിയത്‌. നൂറ്‌ മീറ്ററിലധികം ദൂരത്തിൽ സാബു ഓടി. ഓട്ടത്തിനിടെ ആന തട്ടിവീഴ്‌ത്തിയാണ്‌ പരിക്കേറ്റത്‌. വാരിയെല്ലിന്‌ പരിക്കേറ്റു. ആഴ്‌ചകളോളമായി മുടിക്കയം മേഖല കാട്ടാനകളുടെ താവളമായിരിക്കുകയാണ്‌. കഴിഞ്ഞ ദിവസം വനംവകുപ്പ്‌ അധികൃതർ പങ്കെടുത്ത്‌ ഇവിടെ ജനജാഗ്രത സമിതി യോഗം ചേർന്ന്‌ കാട്ടാന ആക്രമണ വിഷയം ചർച്ച ചെയ്‌തിരുന്നു. തൊട്ടുപിന്നാലെയാണ്‌ പട്ടാപ്പകൽ കാട്ടാന ആക്രമണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.