പാപ്പിനിശ്ശേരിയിലെ കണ്ടൽക്കാട്ടിൽ തള്ളിയ മാലിന്യം

മാലിന്യം കണ്ടൽക്കാട്ടിൽ തള്ളിയതിന് അരലക്ഷം രൂപ പിഴ

കണ്ണൂർ: ശുചിത്വ മാലിന്യ രംഗത്തെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പാപ്പിനിശ്ശേരി പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ വിവിധ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.

മാലിന്യം കണ്ടൽക്കാട്ടിൽ തള്ളിയതിനും പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിച്ചതിനും ശുചിമുറി മാലിന്യം കണ്ടൽക്കാട്ടിലേക്ക് ഒഴുക്കിയതിനും പാപ്പിനിശ്ശേരിയിലെ പെരിയാർ വുഡ് പ്രോഡക്ടസ് എന്ന സ്ഥാപനത്തിന് 50,000 രൂപയും പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിനും പാപ്പിനിശ്ശേരി ഹിദായത്തുൽ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ എന്ന സ്ഥാപനത്തിന് 5000 രൂപയും പഞ്ചായത്തിരാജ് ആക്ട് പ്രകാരം പിഴ ചുമത്തി.

പരിശോധനയിൽ ജില്ല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ പി.പി. അഷ്‌റഫ്, എൻഫോഴ്‌സ്‌മെന്റ് ഓഫിസർ ടി.വി. രഘുവരൻ, സ്‌ക്വാഡ് അംഗം നിതിൻ വത്സലൻ, സി.കെ. ദിബിൽ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.വി. സുമിൽ എന്നിവരും പങ്കെടുത്തു.

Tags:    
News Summary - A fine of 500,000 rupees for dumping waste in the forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.