വിപിൻ

യുവതിയുടെ ആത്മഹത്യ: ഭർത്താവ് റിമാൻഡിൽ

അഞ്ചരക്കണ്ടി: ഭർതൃപീഡനത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് റിമാൻഡിലായി. കാപ്പാട് പെരിങ്ങളായി സ്വദേശി ബസ് ഡ്രൈവർ വിപിനാണ് റിമാൻഡിലായത്. ജൂലൈ 16നാണ് സംഭവം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് സ്റ്റാഫ് വെൺമണൽ പേരിയിലെ എ. അശ്വനി (25) യാണ് ഭർത്താവിന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്തത്. 16ന് വൈകീട്ട് മൂന്നിന് വെൺമണലിലെ വീട്ടിലെ കുളിമുറിയിലാണ് അശ്വനി ആത്മഹത്യക്ക് ശ്രമിച്ചത്.

തൂങ്ങിയ നിലയിൽ കണ്ട അശ്വനിയെ വീട്ടുകാർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലും തുടർന്ന് ചാലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. മൂന്നുദിവസം വെന്റിലേറ്ററിൽ കഴിഞ്ഞ അശ്വനി ജൂലൈ 19ന് മരിച്ചു. അശ്വനിയെ മാനസികമായും ശാരിരികമായും പീഡിപ്പിച്ചതിനെ തുടർന്നാണ് തൂങ്ങിയതെന്നാരോപ്പിച്ച് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു.

പിന്നീട് വിപിനെ അറസ്റ്റുചെയ്ത് ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് നിവേദനവും നൽകിയിരുന്നു. ദിവസങ്ങളോളം ഒളിവിലായിരുന്ന വിപിനെ തലശ്ശേരി എ.എസ്.പി കെ.എസ്. ഷഹൻഷായുടെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Woman's suicide: Husband in remand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.