അറസ്റ്റിലായ ജിതിന്
ചെറുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ യുവാവ് മുമ്പും പീഡനകേസില്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ്.
പ്ലസ് ടു വിദ്യാര്‍ഥിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോക്സോ വകുപ്പുകള്‍ ചുമത്തി ചെറുപുഴ പൊലീസ് അറസ്റ്റ്ചെയ്ത കൂത്തുപറമ്പ മാങ്ങാട്ടിടം സ്വദേശി ജിതിന് (29) മുമ്പും കേസിലുള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തിയത്.
2015ല്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു പീഡന കേസില്‍ ഇയാള്‍ രണ്ടുമാസം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഒമ്പതിന് ചെറുപുഴയില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയെ ബസ് ജീവനക്കാരുള്‍പ്പെട്ട നവമാധ്യമ ഗ്രൂപ് മുഖേനയാണ് ഇയാള്‍ പരിചയപ്പെട്ടത്.
ഒരുവര്‍ഷത്തോളം തുടര്‍ന്ന ബന്ധം മുതലെടുത്ത് ആലക്കോട് പൊലീസ് സ്റ്റേഷന് പരിധിയിലെ ബന്ധുവീട്ടില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടിയെ അവിടെയെത്തി പീഡിപ്പിക്കുകയായിരുന്നു. യുവാവ് ഈ വീട്ടിലെത്തിയതിന് മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടുന്ന തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ബന്ധം അവസാനിപ്പിക്കുന്നതായി യുവാവ് പറഞ്ഞതാണ് പെണ്‍കുട്ടി ജീവനൊടുക്കാന്‍ ഇടയാക്കിയതെന്നും പൊലീസ് പറയുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിെൻറ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ്ചെയ്തത്. ബസ് ജീവനക്കാരനായ പ്രതി അടുത്തിടെ ലോറിയില്‍ ക്ലീനറായി ഗുജറാത്തിലേക്ക് കടന്നിരുന്നു. അവിടെ നിന്നും തന്ത്രപൂര്‍വം നാട്ടിലെത്തിച്ചാണ് അറസ്റ്റ്ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.