ചളിക്കുളമായ കൊയ്യം ടൗൺ റോഡ്

വർഷം രണ്ട്; കൊയ്യം റോഡിലെ നരകയാത്രക്ക് അറുതിയില്ല

ശ്രീകണ്ഠപുരം: നിർമാണം തുടങ്ങിയിട്ട് രണ്ടുവർഷമായിട്ടും വളക്കൈ-കൊയ്യം റോഡിലെ ദുരിതയാത്രക്ക് അറുതിയായില്ല. റോഡിന്റെ ആദ്യഘട്ട ടാറിങ് മാത്രമാണ് നടന്നത്. ഇതും എല്ലാ ഭാഗത്തും പൂർത്തിയായിട്ടില്ല. ആദ്യഘട്ട ടാറിങ് നടത്താത്ത ഭാഗങ്ങളെല്ലാം ചളിക്കുളമാണ്. മഴ കനത്തതോടെ ഇതുവഴി കാൽനടയാത്ര പോലും സാധിക്കാത്ത സ്ഥിതിയായി.

റോഡുപണി നടത്താത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവർത്തകർ ഞായറാഴ്ച കൊയ്യം ടൗണിൽ കുഴിയടക്കൽ സമരം നടത്തും.

വളക്കൈക്കും മദ്റസക്കും ഇടയിൽ മഴക്കാലത്ത് വെള്ളം കയറുന്ന ഭാഗത്ത് 700 മീറ്റർ ദൂരം റോഡ് ഉയർത്തുകയും 10 കലുങ്കുകൾ നിർമിക്കുകയും ചെയ്തിട്ടുണ്ട്. വളക്കൈ മുതൽ പാറക്കാടിമില്ല് വരെയും ഇ.എം.എസ് വായനശാല മുതൽ കൊയ്യം ഖാദിവരെയും ആദ്യഘട്ട മെക്കാഡം ടാറിങ് ചെയ്തിട്ടുണ്ട്.

ഇതിനിടയിലുള്ള ഭാഗത്താണ് ടാറിങ് ചെയ്യാതിരുന്നത്. കൊയ്യം ഖാദി മുതൽ വേളം വരെയുള്ള ഭാഗത്ത് നിലവിലുളള റോഡിനു മുകളിൽ റീടാറിങ് നടത്തുമെന്നാണ് എസ്റ്റിമേറ്റിൽ ഉണ്ടായിരുന്നത്. ഈ ഭാഗത്ത് ഓവുചാലുകൾ ഉൾപ്പെടെ പണിത് നിലവാരമുള്ള രീതിയിൽ നവീകരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടതിനാൽ 80 ലക്ഷം രൂപ കൂടി അനുവദിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ തുക ലഭിക്കാത്തതിനാൽ നിർമാണം നിലച്ചു.

2022 മാർച്ചിലാണ് റോഡ് നവീകരണം തുടങ്ങിയത്. 8.5 കോടി രൂപ ചെലവിൽ 9.9 കി.മീറ്റർ ദൂരത്തിൽ 10 മീറ്റർ വീതിയിലാണ് വികസിപ്പിക്കുന്നത്. ആദ്യത്തെ എസ്റ്റിമേറ്റിൽ വൈദ്യുതി തൂണുകൾ മാറ്റാനായി 14 ലക്ഷം രൂപയാണ് അനുവദിച്ചത്.

ഈ തുക കൊണ്ട് വളക്കൈ മുതൽ വേളം വരെയുള്ള തൂണുകൾ മാറ്റാനാവില്ലെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞതോടെ പണി ഏറെനാൾ മന്ദഗതിയിലായിരുന്നു. 24 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് കെ.എസ്.ഇ.ബി. ആദ്യം തയാറാക്കിയത്. പിന്നീട് 19 ലക്ഷമാക്കി കെ.എസ്.ഇ.ബി കുറച്ചാണ് പ്രശ്‌നം പരിഹരിച്ചത്.

കാളവണ്ടിയിറക്കി വരെ പ്രതിഷേധം

നാട്ടുകാർ നിരവധി പ്രതിഷേധ സമരങ്ങൾ നടത്തിയ ശേഷമാണ് നവീകരണത്തിന് സർക്കാർ തുക അനുവദിച്ചത്. വർഷങ്ങളായി യാതൊരു അറ്റകുറ്റപ്പണിയും നടത്താതെ റോഡ് തകർന്നിട്ടും അധികൃതർ ഇടപെടാത്തിൽ പ്രതിഷേധിച്ച് 2021 നവംബർ ഒന്നിന് കണ്ണൂർ പി.ഡബ്ല്യു.ഡി ഓഫിസിലേക്ക് നാട്ടുകാർ കാളവണ്ടി സമരം നടത്തിയിരുന്നു.

പിന്നീട് നിർമാണത്തിൽ അപാകതയുണ്ടെന്നാരോപിച്ച് ചോലക്കുണ്ടത്തിൽ ജനകീയ പ്രതിഷേധ മതിലും തീർത്തു. ഈ റോഡിൽ മഴക്കാലത്ത് ഏറ്റവും കൂടുതൽ വെള്ളം നിൽക്കുന്ന വളക്കെ ചോലക്കുണ്ടം ഭാഗത്ത് ഓവുചാൽ നിർമിക്കാതെയും റോഡ് ഉയർത്താതെയും പ്രവൃത്തി നടത്തിയെന്നാരോപിച്ചാണ് പ്രതിഷേധ സമരം നടന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊയ്യത്തെത്തിയ കെ. സുധാകരൻ എം.പിയുടെയും സജീവ് ജോസഫ് എം.എൽ.എയുടെയും വാഹനം തടഞ്ഞും നാട്ടുകാർ പ്രതിഷേധമറിയിച്ചിരുന്നു. നവകേരളസദസ്സിലും റോഡ് പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകി. എങ്കിലും നിരാശ മാത്രമായിരുന്നു ഫലം.

Tags:    
News Summary - Two Years- There is no end to the worst journey on Koyyam Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.