വിസ തട്ടിപ്പുസംഘം പിടിമുറുക്കി; ലക്ഷങ്ങൾ നഷ്ടപ്പെട്ട് നിരവധി പേർ

കാഞ്ഞങ്ങാട്: അമേരിക്കയിലേക്ക് വിസ വാഗ്ദാനം ചെയ്ത് പണം വാങ്ങി തട്ടിപ്പ്. പാണത്തൂർ സ്വദേശിയിൽനിന്ന് വഞ്ചിച്ച യുവാക്കൾ ബന്തടുക്കയിലും തട്ടിപ്പ് നടത്തിയതായി വിവരം പുറത്തുവന്നു. രണ്ടുപേർക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു. ബന്തടുക്ക മലാം കുണ്ട് അരിമണ്ണിൽ ഹൗസിൽ എ.വി. തോമസ് എന്ന ബേബിയുടെ പരാതിയിൽ കോഴിക്കോട്ടെ ബിബിൻ തോമസ്, തിരുവനന്തപുരം സ്വദേശി ജോസഫ് ഡാനിയൽ എന്നിവർക്കെതിരെയാണ് കേസെടുത്തത്. 2022 മേയ് 18നാണ് പണം വാങ്ങിയത്. 1,93,000 രൂപ വാങ്ങി വഞ്ചിക്കുകയായിരുന്നു.

ബേബിയുടെ മകൾക്കു വേണ്ടിയാണ് പണം നൽകിയത്. കഴിഞ്ഞദിവസം രാജപുരം പൊലീസും ഇവർക്കെതിരെ കേസെടുത്തിരുന്നു. പാണത്തൂർ നെല്ലിക്കുന്നിലെ അജിൽ മാത്യൂസിന്റെ പരാതിയിലായിരുന്നു കേസ്. അജിൽ മാത്യൂസിനോടും 1,93,000 രൂപ തന്നെയാണ് വാങ്ങിയത്. ചിറ്റാരിക്കാൽ പൊലീസും പ്രതികൾക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്ട്രർ ചെയ്തു. മണ്ഡപത്തെ എബിൻ എബ്രഹാമിന്റെ ഭാര്യ ടിനു ഫിലിപ്പിന്റെ (29), പരാതിയിൽ ചെന്നൈയിലെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ ജോസഫ് ഡാനിയേൽ, കോഴിക്കോട് സ്വദേശി കലത്തി പറമ്പിൽ വിപിൻ എന്നിവർക്കെതിരെയാണ് കേസ്.

അമേരിക്കയിലെ വിർജീനിയൽ ജോലിയുള്ള വിസ നൽകാമെന്ന് പറഞ്ഞ് 1,92,930 രൂപ വാങ്ങി വഞ്ചിച്ചതായാണ് കേസ്. 2022 മേയ് 18 നായിരുന്ന പണം നൽകിയത്. ഇതേ സംഘത്തിനെതിരെ രാജപുരം പൊലീസ് മറ്റൊരു കേസും രജിസ്ട്രർ ചെയ്തു. പൂടംകല്ല് എടക്കടവിലെ ഐവിൻ ജോസഫിന് 30 അമേരിക്കൻ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയതിനാണ് കേസ്. 3,62,850 രൂപയായിരുന്നു പ്രതികൾ വാങ്ങിയത്. സി.എൻ.എ പഠിപ്പിച്ച് അമേരിക്കയിൽ വിസയുള്ള ജോലി നൽകാമെന്നായിരുന്നു വാഗ്ദാനം. 2022 ജൂലൈ 18നായിരുന്നു പണം നൽകിയത്.

Tags:    
News Summary - Visa fraud gang; Many have lost lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.