കുമ്പള: സ്ഥാനാർഥിയായി പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് പാർട്ടി സ്ഥാനാർഥിക്കെതിരെ മത്സരിക്കാൻ പത്രിക നൽകിയ മുസ്ലിം ലീഗ് ഉളുവാർ ശാഖ പ്രസിഡൻറ് മുഹമ്മദ് കുഞ്ഞി അറബിയെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി മുസ്ലിം ലീഗ് നേതൃത്വം അറിയിച്ചു.
പാർട്ടി വിരുദ്ധ പ്രവർത്തനം, മൂന്നുവർഷമായി പ്രസിഡൻറ് സ്ഥാനത്തുണ്ടെങ്കിലും ഉപകാരപ്രദമായ പ്രവർത്തനമില്ലായ്മ, അണികൾക്കിടയിൽ വിഭാഗീയത സൃഷ്ടിക്കൽ, പാർട്ടി സീറ്റ് നിഷേധിച്ചപ്പോൾ മറ്റു മുന്നണികളുമായി രഹസ്യ ചർച്ച എന്നിവയാണ് ഇയാൾക്കെതിരെ പാർട്ടി ആരോപിക്കുന്ന കുറ്റങ്ങൾ.
അതിനിടെ താൻ കഴിഞ്ഞ 19ന് പാർട്ടി വിട്ടിരുന്നുവെന്നും തിങ്കളാഴ്ച രാവിലെ പാർട്ടി സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയിരുന്നുവെന്നും മുഹമ്മദ് കുഞ്ഞി പറഞ്ഞു. മുഹമ്മദ് കുഞ്ഞിയെ പുറത്താക്കിയത് ഉചിതമായ തീരുമാനമാണെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. യൂസുഫ് ഉളുവാർ ആണ് ഇവിടെ പാർട്ടി ഔദ്യോഗിക സ്ഥാനാർഥി.
സി.പി.എം പിന്തുണയുള്ള പൗരമുന്നണി നിർത്തിയ സ്വതന്ത്ര സ്ഥാനാർഥി പി.പി. ശരീഫാണ് യൂസുഫിെൻറ എതിരാളി. ബി.ജെ.പിയും ഇവിടെ മത്സരരംഗത്തുണ്ട്. നിലവിൽ മത്സരരംഗത്തുള്ള ലീഗ്, പൗരമുന്നണി, ലീഗ് റെബൽ സ്ഥാനാർഥികൾ ബന്ധുക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.