വൈപ്പിന്‍: വെട്ടേറ്റ് പിതാവ് മരിച്ച സംഭവത്തില്‍ മകനെതിരെ ഞാറക്കല്‍ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ഞാറക്കല്‍ പീച്ചുള്ളില് ജയേഷിനെതിരെയാണ് (33) കേസെടുത്തത്. പിതാവിെൻറ വെട്ടേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രതി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിൽ ചികിത്സയിലാണ്. ഇയാള്‍ക്ക് തലക്കും വലതുകൈയുടെ കൈപ്പത്തിക്കുമേെലയുമായാണ് വെട്ടേറ്റത്.
അതേസമയം, കഴുത്തിനേറ്റ വെട്ടാണ് പിതാവായ പ്രസന്നെൻറ മരണത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. പ്രസന്നെൻറ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി സംസ്കരിച്ചു. രണ്ട് വിവാഹം കഴിച്ചിട്ടുള്ള പ്രസന്നെൻറ ആദ്യഭാര്യയിലുള്ള രണ്ട് മക്കളില്‍ ഒരാളാണ് ജയേഷ്. ആദ്യഭാര്യ ജയ മരിച്ചു പോയിരുന്നു. പിന്നീട് വിവാഹം കഴിച്ചതിലും രണ്ട് മക്കളുണ്ട്.
നാല് സെൻറ് ഭൂമിയില്‍നിന്ന് രണ്ട് സെൻറ് ജയേഷിന് എഴുതി നല്കണമെന്നുപറഞ്ഞ് നേരത്തേമുതല്‍ നിലനില്‍ക്കുന്ന തര്‍ക്കമാണ് വെള്ളിയാഴ്ച വെട്ടിലും മരണത്തിലും കലാശിച്ചത്. മുനമ്പം ഡിവൈ.എസ്.പി ആര്. ബൈജുകുമാറിെൻറ നിര്‍ദേശപ്രകാരം ഞാറക്കല്‍ എസ്.എച്ച്.ഒ രാജന് കെ. അരമന, എസ്.ഐ അനുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.