റോഡ് പുനർനിർമാണം ഇഴയുന്നു; ജനം ദുരിതത്തിൽ

ഇരവിപുരം: റോഡിന്‍റെ പുനർനിർമാണ പ്രവർത്തനങ്ങൾ ഇഴയുന്നതിനാൽ ജനം ദുരിതത്തിൽ. ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനായി രണ്ടുമാസത്തോളം അടച്ചിട്ട അയത്തിൽ മുതൽ ചെമ്മാംമുക്ക് വരെയുള്ള നാലുകിലോമീറ്റർ ദൂരത്തിലാണ് വീണ്ടും അടച്ചത്. പൈപ്പിട്ട ഭാഗത്ത് മെറ്റലിങ് നടത്തി ബലപ്പെടുത്തുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. നാല്​ കിലോമീറ്ററോളം റോഡിന്‍റെ വശങ്ങളിലുള്ള കച്ചവടക്കാരും പ്രതിസന്ധിയിലാണ്. പലയിടത്തും അടച്ചുെവച്ചിരിക്കുന്നതിനാൽ റോഡരികിൽ താമസിക്കുന്നവർക്ക് നഗരത്തിലേക്ക് പോകാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. റോഡരികിലെ ആയുർവേദ ആശുപത്രിയുൾപ്പടെ പല സ്ഥാപനങ്ങളിലേക്കും കയറുന്ന വഴികൾ കുഴിച്ചിട്ടിരിക്കുകയാണ്. റോഡ് അടച്ചിട്ടിരിക്കുന്നതിനാൽ സ്വകാര്യ ബസുകൾക്ക് സമയക്രമം അനുസരിച്ച് സർവിസ് നടത്താൻ പറ്റാത്ത സ്ഥിതിയുണ്ടെന്ന് ജീവനക്കാരും ഉടമകളും പറയുന്നു. അടുത്ത മഴക്കാലത്തിന് മുമ്പ് റോഡിന്‍റെ പുനർനിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. അയത്തിൽ ആറ്റിലെ കുളവാഴ നീക്കും (ചിത്രം) കൊട്ടിയം: അയത്തിൽ ആറ്റിൽ നിറഞ്ഞുകിടക്കുന്ന കുളവാഴ നീക്കം ചെയ്യുന്നതിന്‍റെ ഭാഗമായി മൈനർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥ സംഘമെത്തി. അയത്തിൽ, ഊറ്റുകുഴി, എ.ആർ.എം ഭാഗങ്ങളിൽ ആറ്റിൽ കുളവാഴ കെട്ടിക്കിടക്കുന്നത് സംഘം നേരിൽ കണ്ട് വിലയിരുത്തി. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്‍റ് അയത്തിൽ നിസാം കലക്ടർക്ക് നൽകിയ പരാതിയെ തുടർന്നാണ് മൈനർ ഇറിഗേഷൻ അസി. എൻജിനീയർ വരുണിന്‍റെ നേതൃത്വത്തിലുള്ള ഉ​േദ്യാഗസ്ഥസംഘം സ്ഥലം സന്ദർശിച്ചത്. ആറ്റിന് സമീപം വെള്ളം കയറുന്ന വീടുകൾ സന്ദർശിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ഇറിഗേഷൻ വകുപ്പിന്‍റെ ഫണ്ട് ഉപയോഗിച്ച് കുളവാഴകൾ നീക്കുന്നതിനും സംരക്ഷണഭിത്തികൾ ആവശ്യമായ സ്ഥലങ്ങളിൽ നിർമിക്കുന്നതിനും ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കുന്നതിനായി ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകുമെന്ന് എ.ഇ അരുൺ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.