പുനലൂര്‍: ജില്ലയിലെ പ്രധാന വിനോദസഞ്ചാര മേഖലയായ തെന്മല ഇക്കോ ടൂറിസം മേഖലയിലും കടുവയുടെ സജീവ സാന്നിധ്യത്തെ തുടര്‍ന്ന് അപകട മുന്നറിയിപ്പുമായി വനം വകുപ്പ്. പരപ്പാര്‍ ഡാമിന്റെ ആക്സിലറി സ്പില്‍വേ, ബോട്ട് യാര്‍ഡായ പള്ളംവെട്ടി എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിലായി കടുവയെ കണ്ടെത്തിയത്. അഞ്ചല്‍ ഫോറസ്റ്റ് റേഞ്ചിന്റെ റിസര്‍വ് വനത്തിനോട് ചേര്‍ന്നുള്ള പള്ളംവെട്ടി എര്‍ത്ത് ഡാമിനോട് ചേര്‍ന്ന് വനത്തില്‍ കഴിഞ്ഞ ദിവസം ആടിനെയും പശുവിനെയും കടുവ പിടിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഈ ഭാഗത്ത് വനംവകുപ്പ് നിരീക്ഷിച്ച് വരുകയാണ്. വനത്തിനുള്ളില്‍ വളര്‍ത്തുമൃഗങ്ങളെ മേയാന്‍ വിടരുതെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നല്കി. എന്നാല്‍ വിനോദസഞ്ചാരത്തിന് വരുന്നവര്‍ക്ക് ഒരു ആശങ്കയും വേണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സ്പില്‍വേക്ക് സമീപം എത്തുന്ന കടുവ ഡാമില്‍ നിന്ന് വെള്ളം കുടിച്ച് കാട്ടിലേക്ക് മടങ്ങുകയാണ് പതിവ്. ദിവസവും നൂറുകണക്കിന് വിനോദസഞ്ചാരികള്‍ എത്തുന്ന ഭാഗമാണ് ഡാമും പരിസരവും. കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് ഉള്‍വനത്തില്‍ നീരുറവകള്‍ വറ്റിയതോടെ ദാഹജലത്തിനായി മനുഷ്യരുടെ സ്ഥിരം സാന്നിധ്യമുള്ള ഡാമിന്റെ ഭാഗത്ത് കടുവ എത്തുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.