കുമ്മിള്‍: പഞ്ചായത്തിലെ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി ദേശീയ നിലവാരത്തിലേക്ക് ഉയരുന്നു. നാഷനല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് പരിഗണിച്ച ജില്ലയിലെ ഏഴ് ആയുര്‍വേദ ഡിസ്പെന്‍സറികളുടെ പട്ടികയിലാണ് കുമ്മിള്‍ ആയുര്‍വേദ ഡിസ്പെന്‍സറി ഇടംപിടിച്ചത്. ആശുപത്രിയിലെ മികച്ച പ്രവര്‍ത്തനം, ജീവനക്കാരുടെ സേവനം, ചികിത്സ സൗകര്യങ്ങള്‍ കണക്കിലെടുത്താണ് പരിഗണിച്ചത്. ജില്ലയില്‍ പഞ്ചകര്‍മ ചികിത്സ നിലവിലുള്ള രണ്ട് ഡിസ്പെന്‍സറികളില്‍ ഒന്നാണ് കുമ്മിള്‍.
പ്രതിദിനം ഇരുന്നൂറിലധികം പേര് ആശ്രയിക്കുന്ന ഡിസ്പെന്സറിയില് കിടപ്പുരോഗികളെ വീടുകളിലെത്തി പരിചരിക്കുന്ന ‘ആയുര്‍ പാലിയം’ പദ്ധതിയും നിലവിലുണ്ട്. നേരത്തേ ആയുഷ് വെല്‍നെസ് കേന്ദ്രമായും ഉയര്‍ത്തിയിരുന്നു. യോഗ പരിശീലനത്തിനും നിരവധി പേര് എത്തുന്നുണ്ട്. പഞ്ചായത്തിലെ മൂന്ന് സ്കൂളുകളിലും യോഗ പരിശീലനം നല്കുന്നു. അംഗൻവാടികള്‍, സ്കൂളുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രതിരോധ ചികിത്സാ പരിപാടികളും നടത്തിവരുന്നു.
ജീവിത ശൈലി രോഗങ്ങള്‍, പ്രസവാനന്തര ചികിത്സ എന്നിവക്കായി പ്രത്യേക ഒ.പി സംവിധാനവുമുണ്ട്. ദേശീയ നിലവാരത്തിലേക്ക് ഉയരുന്നതോടെ കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാകും. പഞ്ചായത്ത് പ്രസിഡന്റ് കെ. മധു, മെഡിക്കല്‍ ഓഫിസര്‍ സ്മിത ഗണേഷ്, പഞ്ചായത്ത് അംഗങ്ങൾ, ഡിസ്പന്‍സറി ജീവനക്കാര്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് നേട്ടം കൈവരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.