ശാസ്താംകോട്ട: വടക്കൻ മൈനാഗപ്പള്ളി കാരൂർക്കടവ് പാലത്തിനു സമീപം മാംസാവശിഷ്ടങ്ങൾ തള്ളിയ നിലയിൽ. പാലത്തിനോട് ചേർന്നും പള്ളിക്കലാറ്റിലും വ്യാപകമായി മാലിന്യം തള്ളിയത് ശനിയാഴ്ചയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ദുർഗന്ധം കാരണം ഇതുവഴി യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.
നാട്ടുകാർ റോഡ് ഉപരോധം അടക്കമുള്ള സമര പരിപാടികൾക്ക് തുടക്കം കുറിക്കുകയും പ്രതിഷേധം ശക്തമാകുകയും ചെയ്തതോടെ പൊലീസ് സ്ഥലത്തെത്തി. തുടർന്ന് സമീപത്തെ നിരീക്ഷണ കാമറ ദൃശ്യങ്ങൾ പരിശോധിച്ചതോടെ മാലിന്യം തള്ളിയയാളെ തിരിച്ചറിയുകയും ചെയ്തു.
കരുനാഗപ്പള്ളി കമ്പിക്കീഴിൽ അൻസർ എന്നയാളാണ് മാലിന്യം തള്ളിയത്. മാലിന്യം പൂർണമായും നീക്കം ചെയ്യാമെന്ന് ഇയാൾ ഉറപ്പ് നൽകിയതോടെ പൊലീസ് കേസെടുത്തില്ല. എന്നാൽ, കേസെടുക്കാത്ത പൊലീസ് നടപടിയിൽ പ്രതിഷേധം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.