കൊല്ലം: കുട്ടിയെ ദേഹോപദ്രവം ഏൽപിച്ച പിതാവ് അറസ്റ്റിൽ. കൊല്ലം മുണ്ടയ്ക്കൽ സ്വദേശിയായ സാജു (39) ആണ് പിടിയിലായത്. ഓട്ടോറിക്ഷാ തൊഴിലാളിയായ ഇയാൾ രണ്ട് വർഷമായി ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം വീട്ടിലെത്തിയ പന്ത്രണ്ടുകാരനായ മകെൻറ കഴുത്തിലും കൈകളിലും അടിച്ചു. ഓടി രക്ഷപ്പെട്ട കുട്ടിയെ കല്ലെറിഞ്ഞ് പരിക്കേൽപിച്ചു. കുട്ടിയുടെ മാതാവിെൻറ പരാതിയിൽ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു. തുടർന്ന് ഇയാളെ കൊല്ലം ബീച്ചിെൻറ പരിസരത്തുനിന്ന് പിടികൂടുകയായിരുന്നു. ഇൻസ്പെക്ടർ ആർ. രതീഷിെൻറ നേതൃത്വത്തിൽ എസ്.ഐ മാരായ ഹരിദാസ്, സുരേഷ്കുമാർ, സി.പി.ഒമാരായ ബിനു, സജീവ്, രാജശ്രീ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
പിതാവിെൻറ ക്രൂരമര്‍ദനത്തിനിരയായി ഒമ്പത് വയസ്സുകാരന്
കുളത്തൂപ്പുഴ: മദ്യലഹരിയിലെത്തിയ പിതാവിെൻറ ക്രൂരമര്‍ദനത്തിനിരയായ ഒമ്പതു വയസ്സുകാരന് ആശുപത്രിയില്‍ ചികിത്സതേടി. കുളത്തൂപ്പുഴ ടിംബര്‍ ഡിപ്പോക്ക് സമീപം പുറമ്പോക്കില്‍ താമസിക്കുന്ന രാജി -ബൈജു ദമ്പതികളുടെ മകന് വൈശാഖിനാണ് (ഒമ്പത്) കഴിഞ്ഞ ദിവസം പിതാവിെൻറ മര്‍ദനമേറ്റത്. കുട്ടിയുടെ മാതാവ് ബൈജുവിനെ ഉപേക്ഷിച്ച് പോയതോടെ ആറും ഒമ്പതും വയസ്സുകളുള്ള രണ്ട് കുട്ടികളും പിതാവിനൊപ്പമാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെ മദ്യപിച്ചെത്തിയ ബൈജു വൈശാഖ് പുഴയില്‍ കുളിക്കാന്‍ പോയത് ചോദ്യം ചെയ്യുകയും ഗ്യാസ് സ്റ്റൗവിലുപയോഗിക്കുന്ന പൈപ്പും കമ്പിയും ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ശരീരത്തിലും കൈകളിലും പരിക്കേറ്റ വൈശാഖിനെ നാട്ടുകാര്‍ കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ലഹരിക്കടിമയായ ബൈജു മിക്ക ദിവസങ്ങളിലും കുട്ടികളെ ക്രൂരമായി മര്‍ദിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ പിതാവ് ബൈജുവിനെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കുളത്തൂപ്പുഴ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.