അപകടക്കെണിയായി നടപ്പാതകൾ

പാലാ: ടൗണിലെ വിവിധ ഭാഗങ്ങളിലെ നടപ്പാതകളും ഓടകൾക്ക് മുകളിലെ ഗ്രില്ലുകളും അപകടഭീഷണി ഉയർത്തുന്നു. കാൽനടക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാൻപോലും കഴിയാത്ത അവസ്ഥയിലാണ്. ഓടകൾക്ക് മുകളിൽ ഇട്ടിരിക്കുന്ന ഇരുമ്പ്ഗ്രില്ലുകൾ പലതും കാലപ്പഴക്കവും നിലവാരം കുറഞ്ഞതുമായതിനാൽ വളവ് സംഭവിച്ചും തകർന്നും കിടക്കുകയാണ്. അശാസ്ത്രീയ നിർമാണംമൂലം ഗ്രില്ലി‍ൻെറ അഴികൾ അകന്നുനിൽക്കുന്നതിനാൽ കുട്ടികളുടെ കാലുകൾ ഇടയിൽപെട്ട് പരിക്കേൽക്കുന്ന സംഭവങ്ങൾ നിരവധിയാണ്. നാളുകളായി ഈ അവസ്ഥയാണെങ്കിലും അറ്റകുറ്റപ്പണി നടത്താനോ മാറ്റിസ്ഥാപിക്കാനോ നടപടി സ്വീകരിച്ചിട്ടില്ല. റിവർവ്യൂ റോഡിൽനിന്ന് കുരിശുപള്ളി കവലയിലേക്ക് പോകുന്ന ഭാഗത്ത് ഇരുമ്പ്ഗ്രില്ല് തകർന്നിട്ട് നാളുകളായെങ്കിലും നടപടിയായിട്ടില്ല. അടുത്തിടെ കാറിൽ ഇതുവഴി കടന്നുപോയ നീലൂർ കല്ലൂർ സിജു മൈക്കിളി‍ൻെറ കാറി‍ൻെറ ടയറുകൾ കമ്പി കുത്തിക്കയറി തകർന്നിരുന്നു. കാൽനടക്കാരുടെ കാൽ കമ്പിയിലിടിച്ചും കമ്പിക്കിടയിൽ കുടുങ്ങിയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുന്നുണ്ട്. നടപ്പാത പലയിടങ്ങളിലും പൊട്ടിത്തകർന്നുകിടക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.