പൊൻകുന്നം: കെ.എസ്.ആർ.ടി.സി പൊൻകുന്നം ഡിപ്പോയുടെ കോഴിക്കോട് സർവിസ് റൂട്ട് മാറ്റിയതോടെ ആയിരക്കണക്കിന് രൂപയുടെ നഷ്ടത്തിലേക്ക്. രാവിലെ 8.15ന് പൊൻകുന്നത്തുനിന്ന് പുറപ്പെടുന്ന ബസ് നേരത്തേ തൃശൂർ, കുന്നംകുളം, എടപ്പാൾ, കുറ്റിപ്പുറം വഴിയായിരുന്നു കോഴിക്കോട് എത്തിയിരുന്നത്. ഇത് തൃശൂർ, വാടാനപ്പള്ളി, തൃപ്രയാർ, ചമ്രവട്ടം വഴി തിരിച്ചുവിടുകയായിരുന്നു. ഇതോടെ ദിവസേന 6000 രൂപ മുതൽ 15,000 രൂപ വരെ കലക്ഷനിൽ കുറവുണ്ടായതായാണ് ആക്ഷേപം.
35,000 രൂപ വരെ ദിവസം കലക്ഷൻ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ ഇതിന്റെ പകുതി മാത്രമാണ് കിട്ടുന്നത്. ഈ ബസിൽ പൊൻകുന്നത്തുനിന്ന് കോഴിക്കോട്ടേക്ക് 15ഓളം സ്ഥിരം യാത്രക്കാർ ഉണ്ടായിരുന്നു. കോഴിക്കോടുനിന്ന് ബസ് തിരികെ പൊൻകുന്നത്തിന് പുറപ്പെടുന്നത് രാത്രി 7.30ന് പഴയ റൂട്ടിലൂടെയാണ്. ഈ സമയത്ത് ധാരാളം യാത്രക്കാരെ ലഭിക്കുന്നുമുണ്ട്. ഡിപ്പോ യൂനിറ്റ് ഓഫിസറാണ് റൂട്ട് ക്രമീകരിക്കുന്നത്. സ്വകാര്യ ബസുകളെ സഹായിക്കുന്ന തരത്തിലാണ് പുതിയ റൂട്ട് മാറ്റമെന്നും പരക്കെ ആക്ഷേപമുയരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.