സർക്കാർ ഓഫിസുകളിൽ പഞ്ചിങ്ങും കാമറയും സ്ഥാപിക്കണം

കോഴിക്കോട്: സർക്കാർ ഓഫിസുകളിൽ പഞ്ചിങ്ങും കാമറയും സ്ഥാപിക്കണമെന്ന് ആന്റി കറപ്ഷൻ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. കൃത്യമായി ജോലി ചെയ്യാതെ ഖജനാവിൽ നിന്ന് ശമ്പളം പറ്റുന്ന ജീവനക്കാരെ കണ്ടുപിടിക്കുന്നതിനു ആദ്യ പിണറായി സർക്കാർ എടുത്ത തീരുമാനമാണ് എല്ലാ സർക്കാർ ഓഫിസുകളിലും പഞ്ചിങ് ഏർപ്പെടുത്തുക എന്നുള്ളത്. എന്നാൽ, യൂനിയനുകളുടെ സമ്മർദത്തിന്‌ വഴങ്ങിയാണ് തീരുമാനം നീട്ടിക്കൊണ്ടുപോകുന്നത്. ഷെറീന ഷെറിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജിമ്മി ജോർജ് ഉദ്ഘാടനം ചെയ്തു. ബാപ്പു വടക്കയിൽ, ദേവദാസ് ചേലേമ്പ്ര, ഫാസിൽ പോലൂർ, ഉമറുൽ ഫാറൂഖ്, ഖയിസ് അഹമ്മദ്, എം. വിവിൻ എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി ഷേഖ് ഷാഹിദ് സ്വാഗതവും മിനി പോൾ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.