ബേപ്പൂർ: എൻജിൻ തകരാറിലായി കടലിൽ അകപ്പെട്ട ബോട്ടും എട്ട് തൊഴിലാളികളെയും രക്ഷപ്പെടുത്തി ഹാർബറിൽ എത്തിച്ചു. സ്രാങ്ക് ധർമരാജ്, തൊഴിലാളികളായ ഷാനവാസ്, ബെന്നി, അനി ബെനഡിക്ട്, എബിൻ രാജ് നിധിൻ, ആൽബർട്ട്, തോംസൺ എന്നിവരെയാണ് അപകടത്തിൽനിന്ന് രക്ഷപ്പെടുത്തിയത്.
കൊച്ചിയിൽനിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട, തിരുവനന്തപുരം പൊഴിയൂർ സ്വദേശി അഭിലാഷിെൻറ ഉടമസ്ഥതയിലുള്ള 'അസ്റേൽ ധർമരാജ്' എന്ന ബോട്ടാണ് അപകടത്തിൽപെട്ടത്. വെള്ളിയാഴ്ച രാവിലെ, വടകരക്ക് നേരെ പുറംകടലിൽ എൻജിൻ തകരാറിലായി നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട്, ഒഴുകിപ്പോകുന്ന വിവരം ബേപ്പൂർ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻറിന് ലഭിച്ചതിനെ തുടർന്ന്, മറൈൻ പൊലീസും ഗാർഡുമാരും െറസ്ക്യൂ ബോട്ടായ ഖലീഫയിൽ രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ടു.
ശക്തമായ മഴയിലും കടൽക്ഷോഭത്തിലും കാറ്റിലുംപെട്ട് ലക്ഷ്യമില്ലാതെ ഒഴുകുന്ന ബോട്ടിനെ ഏറെ സാഹസികമായാണ് കെട്ടിവലിച്ച് കൊയിലാണ്ടി ഹാർബറിൽ എത്തിച്ചത്. കടൽ പ്രക്ഷുബ്ധമായതിനാൽ വെള്ളിയാഴ്ച രാത്രി മറൈൻ എൻഫോഴ്സ്മെൻറ് റെസ്ക്യൂ ബോട്ടിന് ബേപ്പൂരിലേക്ക് തിരിച്ചുവരാനാകാത്തതിനാൽ ശനിയാഴ്ചയാണ് ബേപ്പൂരിൽ എത്തിയത്.
മറൈൻ എസ്.ഐ അനീഷിെൻറ നിർദേശത്തെത്തുടർന്ന് എ.എസ്.ഐ സന്തോഷ് കുമാർ, റെസ്ക്യൂ ഗാർഡുമാരായ താജുദ്ദീൻ, രാജേഷ്, പ്രമോദ്, മൊയ്തീൻ, ഷബീർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.