കൊടുവള്ളി: കോവിഡ് കാലത്ത് കോഴിക്കടകളിലെ മാലിന്യത്തിൽനിന്ന് ലാഭം കണ്ടെത്തി കൊടുവള്ളി നഗരസഭ. 29 കോഴിക്കടകളിൽനിന്നുള്ള മാലിന്യം സംസ്കരിച്ച വകയിൽ നഗരസഭക്ക് 11,710 രൂപ ലഭിച്ചു.
ഏകദേശം ഒരു ലക്ഷത്തോളം കിലോ കോഴി മാലിന്യമാണ് താമരശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രഷ്കട്ട് ഓർഗാനിക് പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമായി ചേർന്ന് ശാസ്ത്രീയമായി സംസ്കരിച്ചത്.
ലോക്ഡൗൺ ആയ മൂന്നുമാസം ഫ്രഷ്കട്ട് കമ്പനി ജില്ല കലക്ടറുടെ പ്രത്യേക ഉത്തരവുപ്രകാരമാണ് മാലിന്യം സംസ്കരിച്ചത്. കച്ചവടക്കാരിൽനിന്ന് ഏഴുരൂപക്ക് മാലിന്യംശേഖരിച്ച് വാഹനത്തിൽ കൊണ്ടുപോയാണ് സംസ്കരിക്കുന്നത്.
11,710 രൂപയുടെ ചെക്ക് കമ്പനി പ്രതിനിധി യൂജിൻ ജോൺസൺ ഡെപ്യൂട്ടി ചെയർമാൻ എ.പി. മജീദിന് കൈമാറി. കൗൺസിലർ കെ. ശിവദാസൻ, നഗരസഭ സെക്രട്ടറി ഇൻ ചാർജ് എം. ശൈലേഷ് , ഹെൽത്ത് ഇൻസ്പെക്ടർ ടി. സജികുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.