കോഴിക്കോട്: മയക്കുമരുന്ന് വിൽപന നടത്തുന്ന രണ്ട് യുവാക്കളെ ഹോട്ടൽ മുറിയിൽനിന്ന് പിടികൂടി. 29.30 ഗ്രാം എം.ഡി.എം.എയുമായി നല്ലളം സ്വദേശികളായ മാളിയേക്കൽ പറമ്പ് തറോപ്പടി ഹൗസിൽ അബ്ദുൽ റൗഫ് (29), നിറംനിലവയൽ കെ.ടി. ഹൗസിൽ മുഹമ്മദ് ദിൽഷാദ് (22) എന്നിവരെയാണ് നാർകോട്ടിക് സെൽ അസി. കമീഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും വി.ആർ. അരുണിന്റെ നേതൃത്വത്തിലുള്ള പന്തീരാങ്കാവ് പൊലീസും ചേർന്ന് അറസ്റ്റ്ചെയ്തത്.
കോളജ് വിദ്യാർഥികൾ ഉൾപ്പെടെ ലഹരി മരുന്ന് നൽകുന്ന സംഘത്തെ ഹൈലൈറ്റ് മാളിന്റെ പരിസരത്തുള്ള ഹോട്ടലിൽനിന്നാണ് അറസ്റ്റ് ചെയ്തത്.ഇവരുടെ പക്കൽനിന്ന് 26,000 രൂപയും മൊബൈൽ ഫോണുകളും ഇരുചക്ര വാഹനവും കസ്റ്റഡിയിലെടുത്തു. വീട്ടിൽനിന്ന് ആശാരിപ്പണിക്ക് പോകുകയാണെന്ന് പറഞ്ഞ് രാവിലെ ഇറങ്ങുന്ന റൗഫ് ലോഡ്ജുകളിൽ മുറിയെടുത്ത് ലഹരി കച്ചവടം നടത്തുകയും വിൽപന കഴിഞ്ഞാൽ വൈകീട്ട് ജോലി കഴിഞ്ഞ് തിരിച്ച് പോകുന്ന പോലെ വീട്ടിലേക്ക് മടങ്ങുകയുമാണ് പതിവ്. അടുത്തിടെ ഗൾഫിൽനിന്നും വന്ന റൗഫിന്റെ സുഹൃത്തായ ദിൽഷാദിനെ ഗൾഫിലേതിനേക്കാൾ വരുമാനം ഇവിടെ ഉണ്ടാക്കാം എന്ന് പറഞ്ഞ് മയക്കുമരുന്ന് കച്ചവടത്തിൽ പങ്കാളിയാക്കുകയായിരുന്നുവത്രെ. ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് ഇടയേടത്ത്, എ.എസ്.ഐ അബ്ദുറഹ്മാൻ, കെ. അഖിലേഷ്, അനീഷ് മൂസേൻവീട്, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്ത്, പന്തീരാങ്കാവ് സ്റ്റേഷനിലെ എ.എസ്.ഐ പ്രബീഷ്, രഞ്ജിത്ത്, സുബീഷ്, ജ്യോതിലക്ഷ്മി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.