നാദാപുരം: കതിരണിഞ്ഞ പാടത്ത് തൊഴിലാളി ക്ഷാമം കൊയ്ത്തരിവാളുമായി യുവാക്കൾ. നെൽപാടത്ത് തൊഴിലാളി ക്ഷാമം രൂക്ഷമായതോടെയാണ് യുവാക്കളുടെ സംഘം കൊയ്ത്തിനിറങ്ങിയത്.
എടച്ചേരി പഞ്ചായത്തിലെ കച്ചേരി എൽ.പി സ്കൂളിന് സമീപത്തെ വയലിലാണ് യുവാക്കൾ കൊയ്ത്തിനിറങ്ങിയത്. കൊയ്ത്ത് നടത്തിവരുന്ന സ്ത്രീ തൊഴിലാളികൾ തൊഴിലുറപ്പ് ജോലിയിലേക്ക് മാറുകയും ഇതരസംസ്ഥാനക്കാർ നാടുവിടുകയും ചെയ്തതോടെ കതിരിട്ട വയലുകളിൽ കൊയ്യാൻ ആളെ കിട്ടാതായതോടെയാണ് യുവാക്കൾ കൊയ്ത്തിനിറങ്ങിയത്.
കൊയ്യാനും മെതിക്കാനും തൊഴിലാളികളെ കിട്ടാതായതോടെ പാടത്തിറങ്ങിയ യുവാക്കളുടെ കൂട്ടായ്മ കർഷകർക്ക് ആശ്വാസമായി. പ്രദേശത്തെ ഏഴു യുവാക്കളാണ് വെള്ളിയാഴ്ച രാവിലെ ആറുമണി മുതൽ വൈകീട്ട് ആറുവരെ പാടത്ത് കൊയ്ത്തിനിറങ്ങിയത്.
കാലം തെറ്റി പെയ്യുന്ന മഴയിൽ കൊയ്യാറായ നെല്ലും വിതച്ച പാടങ്ങളിലെ നെൽകൃഷിയും വെള്ളക്കെട്ടിലാണ്. ഇ.എം. കിരൺലാൽ, എം. രാഹുൽ, നിധിൻരാജ്, അഭിനാഷ്, അനൂപ് എന്നിവരാണ് കൊയ്ത്തിനിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.