നാദാപുരം: ഈയ്യങ്കോട് വീടിനു നേരെ പടക്കമെറിഞ്ഞു പ്രദേശത്ത് സംഘർഷം. കല്ലേറിൽ പൊലീസുകാരന് പരിക്ക്. എം.എസ്.പി പൊലീസ് കണ്ണൂർ തില്ലങ്കേരി സ്വദേശി ശ്രീഹരിക്കാണ് (24) പരിക്കേറ്റത്.
വ്യാഴാഴ്ച രാത്രി 9.45നാണ് ബി.ജെ.പി പ്രവർത്തകൻ ഈയ്യങ്കോട് മീത്തലെ കക്കട്ടിൽ അനിലിെൻറ വീടിനു നേരെ പടക്കമെറിഞ്ഞത്.
തുടർന്ന് സ്ഥലത്ത് ബി. ജെ.പി പ്രവർത്തകരും ലീഗ് പ്രവർത്തകരും വാക്കേറ്റമുണ്ടായി. സ്ഥലത്തെത്തിയ പൊലീസുകാർ കൂടിനിന്നവരെ വിരട്ടി ഓടിക്കാൻ ശ്രമിക്കുന്നതിനിടെ കല്ലേറുണ്ടായി. എട്ടോളം പൊലീസുകാരായിരുന്നു ആദ്യം ഉണ്ടായിരുന്നത്.
പിന്നീട് കൂടുതൽ പൊലീസ് സ്ഥലത്തെത്തിയതോടെ കല്ലേറ് രൂക്ഷമായി. ഇതിനിടയിലാണ് എം.എസ്.പി. പൊലീസുകാരന് കല്ലേറിൽ കൈക്ക് പരിക്കേറ്റത്. പൊലീസിനെ ആക്രമിച്ച കേസിൽ നാലുപേരെ നാദാപുരം പൊലീസ് അറസ്റ്റു ചെയ്തു.
ഈയ്യങ്കോട് സ്വദേശികളായ ഭൂമിവാതുക്കൽ രാജീവൻ (49), നാട്ടക്കരാംവീട്ടിൽ ശ്രീജിത്ത് (40), വടക്കയിൽ അയ്യൂബ്(46) കടവത്ത് കണ്ടി ഇസ്മായിൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. വീടിനു നേരെ പടക്കമെറിഞ്ഞ സംഭവത്തിൽ അനിൽ പൊലീസിൽ പരാതി നൽകി.
പൊലീസ് അന്വേഷണം ആരംഭിച്ചു. എസ്.ഡി.പി.ഐ ഇൗയ്യങ്കോട് ബ്രാഞ്ച് ട്രഷറർ സലീം പൊയിലിെൻറ വീടിനുനേരെയും സ്ഫോടക വസ്തുവെറിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.