കോഴിക്കോട്: കോഴിക്കോടിനെ പാർക്കിങ് സൗഹൃദമാക്കാനുള്ള പദ്ധതിയുടെ ഒന്നാം ഘട്ടമായി വേണ്ടത്ര വീതിയുള്ള റോഡുകളിൽ വാഹനങ്ങൾ നിർത്തിയിടാൻ സൗകര്യമൊരുക്കാൻ നഗരസഭ തീരുമാനം. 19 റോഡുകളിൽ ബസുകൾക്കടക്കം പാർക്കിങ് സൗകര്യങ്ങളും ഏഴിടത്ത് ബസുകൾക്ക് മാത്രമായി ബേകളും നിർമിക്കാനാണ് മേയർ ഡോ. ബീന ഫിലിപ്പിെൻറ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം അംഗീകാരം നൽകിയത്.
റോഡുകളിൽ സൗകര്യങ്ങളൊരുക്കാൻ മൊത്തം 10 ലക്ഷം രൂപ മാറ്റിെവച്ചു. ടൗൺഹാൾ റോഡ്, മാനാഞ്ചിറ സ്ക്വയർ, വൈക്കം മുഹമ്മദ് ബഷീർ റോഡ്, ഒയിറ്റി റോഡ്, ജയപ്രകാശ് നാരായൺ റോഡ് അപ്സര തിയറ്ററിന് സമീപം പാവമണി റോഡ്, അപ്സര ലിങ്ക് ക്രോസ് റോഡ്, വെള്ളയിൽ റോഡ്, സരോവരം റോഡ്, രാജാജിറോഡ്, വെസ്റ്റ്ഹിൽ െഗസ്റ്റ് ഹൗസ് റോഡ്, കോവൂർ ജങ്ഷൻ, മെഡിക്കൽ കോളജ് ജങ്ഷന് താഴെ കോഴിക്കോട് നഗരത്തിലേക്കുള്ള ഭാഗം, പൊറ്റമ്മൽ ജങ്ഷൻ, പൊറ്റമ്മൽ ജങ്ഷനും അരയിടത്തുപാലത്തിനുമിടയിൽ, തളി ക്ഷേത്രത്തിനും ജൂബിലിഹാൾ ജങ്ഷനുമിടയിൽ, ബീച്ച് റോഡിൽ വടക്ക് ഭാഗത്തേക്ക്, സൗത്ത് ബീച്ചിൽ സീക്യൂനിനും മുഖദാറിനുമിടയിൽ, ആനിഹാൾ റോഡ് എന്നിവിടങ്ങളിലാണ് പാർക്കിങ് സൗകര്യമൊരുക്കുക.
ഇതോടൊപ്പം മാനാഞ്ചിറ, മോഡൽ സ്കൂൾ, നടക്കാവ് ഗേൾസ് സ്കൂളിനും മാർക്കറ്റിനുമിടയിൽ, മാവൂർ റോഡ് ജങ്ഷനിൽ ഷിപ് മാളിന് എതിർവശം, വയനാട് റോഡിലും കണ്ണൂർ റോഡിലും ക്രിസ്ത്യൻ കോളജിന് സമീപം, പാളയം എം.സി.സി എന്നിവിടങ്ങളിൽ ബസ്ബേകളും ഒരുക്കും. മൊത്തം 1260 ചതുരശ്ര മീറ്റർ ഇതുവഴി വാഹനങ്ങൾ നിർത്താൻ സൗകര്യമൊരുക്കാനാവുമെന്നാണ് കണ്ടെത്തൽ.
ലോക്സഭയിൽ എളമരം കരീമും ബിനോയ് വിശ്വവുമടക്കം 12 അംഗങ്ങളെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന് അടിയന്തരപ്രമേയത്തിൽ കൗൺസിൽ ആവശ്യപ്പെട്ടു. എൻ.സി. മോയിൻകുട്ടിയാണ് പ്രമേയം അവതരിപ്പിച്ചത്. ബി.ജെ.പി എതിർത്തു. യു.ഡി.എഫ് പിന്തുണയോടെയാണ് പ്രമേയം അംഗീകരിച്ചത്.
അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിനെ ചൊല്ലിയുള്ള ആശയക്കുഴപ്പത്തെ തുടർന്ന് യോഗത്തിൽനിന്ന് യു.ഡി.എഫ് ഇറങ്ങിപ്പോയി. അടിയന്തരപ്രമേയം അവതരിപ്പിക്കാൻ മേയർ ക്ഷണിച്ച പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത പ്രമേയം അവതരിപ്പിച്ചിരുന്നു.
ചർച്ച തുടങ്ങാനിരിക്കെ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് ഇടപെട്ട് മോയിൻകുട്ടിയെ പ്രമേയം അവതരിപ്പിക്കാൻ ക്ഷണിച്ചു. ഇത് നടപടിക്രമത്തിെൻറയും കീഴ്വഴക്കത്തിേൻറയും ലംഘനമാണെന്ന് ആരോപിച്ചായിരുന്നു യു.ഡി.എഫ് പ്രതിഷേധം. കെ.സി. ശോഭിതയെ അടിയന്തരപ്രമേയം അവതരിപ്പിക്കാൻ ക്ഷണിച്ചത് നടപടിക്രമങ്ങളിൽ തനിക്കുണ്ടായ കൺഫ്യൂഷൻ കാരണമെന്ന് മേയർ പറഞ്ഞതോടെ യു.ഡി.എഫ് പ്രതിഷേധം അവസാനിപ്പിച്ചു.
കരിപ്പൂർ വിമാനത്താവളത്തിൽ ആർ.ടി.പി.സി.ആർ ടെസ്റ്റിന് അഞ്ചിരട്ടിയോളം അധിക തുക ഈടാക്കുന്നത് തടയാൻ സംസ്ഥാന സർക്കാർ ഇടപെടണം എന്നായിരുന്നു യു.ഡി.എഫ് അടിയന്തരപ്രമേയം. കല്ലായിപ്പുഴയിലെ ചളി നീക്കം ചെയ്യുമ്പോൾ ജലമലിനീകരണ സാഹചര്യം ഉണ്ടാകരുതെന്നാവശ്യപ്പെടുന്നതായിരുന്നു ബി.ജെ.പി കൗൺസിൽ പാർട്ടി ലീഡർ നവ്യ ഹരിദാസിെൻറ അടിയന്തര പ്രമേയം.
കോവിഡ് കാരണം മരിച്ചവരുടെ ആശ്രിതർക്ക് ആനുകൂല്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നഗരസഭ ഇടപെടണമെന്ന് ടി. മുരളീധരൻ പറഞ്ഞു. വെള്ളയിലെ പാവപ്പെട്ടവർക്ക് വേണ്ടി 40 വർഷങ്ങൾക്ക് മുമ്പ് നിർമിച്ച ഫ്ലാറ്റിെൻറ ശോച്യാവസ്ഥ ചൂണ്ടിക്കാണിച്ച് സൗഫിയ അനീഷ് ശ്രദ്ധക്ഷണിച്ചു.
പഴക്കമുള്ള കെട്ടിടമായതിനാൽ പുനർനിർമിക്കുകയാണ് നല്ലതെന്ന് സൂപ്രണ്ടിങ് എൻജിനീയർ പറഞ്ഞു. സ്കൂൾ കുട്ടികൾക്കുള്ള ഭക്ഷണവിതരണത്തിന് കൂടുതൽ തുക അനുവദിക്കണമെന്ന് എൻ. ശിവപ്രസാദ് ശ്രദ്ധക്ഷണിച്ചു.
ബീച്ച് ഹോസ്പിറ്റൽ പരിസരത്തെ അംഗൻവാടി മാറ്റിസ്ഥാപിക്കണമെന്ന് കെ. റംലത്ത് ശ്രദ്ധക്ഷണിച്ചു. കെ. മൊയ്തീൻകോയ, പി. ദിവാകരൻ, എം.സി. അനിൽകുമാർ, ടി. രനീഷ്, പി. ഉഷാദേവി, സി.പി. സുലൈമാൻ, സി.എം. ജംഷീർ, അൽഫോൺസ മാത്യു, ഓമന മധു, സെക്രട്ടറി കെ.യു. ബിനി തുടങ്ങിയവർ സംസാരിച്ചു.
കോർപറേഷൻ പരിധിയിലെ റസിഡൻസ് അസോസിയേഷനുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ കൗൺസിൽ യോഗത്തിൽ തീരുമാനം. പ്രവർത്തനങ്ങൾക്കായി പ്രത്യേകം നിയമാവലിയും തയാറാക്കും. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കും. കോൺഗ്രസ് അംഗം പി. ഉഷാദേവിയുടെ ശ്രദ്ധക്ഷണിക്കലിനെ തുടർന്നാണ് നടപടി. ഭരണ- പ്രതിപക്ഷ കക്ഷികൾ ഒരുമിച്ച് വിഷയത്തെ പിന്തുണച്ചതോടെയാണ് റസിഡൻസ് അസോസിയേഷനുകളുടെ പ്രവർത്തനങ്ങൾക്കായി പൊതുമാനദണ്ഡം തയാറാക്കാൻ തീരുമാനിച്ചത്.
ചാലപ്പുറത്ത് 13 റസിഡൻസ് അസോസിയേഷനുകൾ കൗൺസിലർ വിളിക്കുന്ന യോഗത്തിൽ വരാതെ കോഒാഡിനേഷൻ കമ്മിറ്റി പ്രതിനിധികളാണ് വരുന്നതെന്നും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നുമായിരുന്നു ശ്രദ്ധക്ഷണിക്കൽ. കൂടാതെ റസിഡൻസ് അസോസിയേഷനുകൾക്ക് പ്രവർത്തിക്കാനായി അനുമതിപത്രം കൗൺസിലർമാരാണ് നൽകേണ്ടത്. അസോസിയേഷനുകളുടെ കൂട്ടായ്മയായ കോഒാഡിനേഷൻ കമ്മിറ്റിക്ക് മൊത്തമായി അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട കാര്യവും അവർ ശ്രദ്ധക്ഷണിക്കലിൽ ഉന്നയിച്ചു.
അന്തരിച്ച സാഹിത്യകാരൻ യു.എ. ഖാദറിെൻറ ഫോട്ടോ ടൗൺഹാളിൽ സ്ഥാപിക്കാൻ കൗൺസിൽ യോഗം അംഗീകാരം നൽകി. താളിയോല സാംസ്കാരിക സമിതി പ്രസിഡൻറ് പി.കെ. അജയൻ സമർപ്പിച്ച അപേക്ഷയാണ് അംഗീകരിച്ചത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ബേപ്പൂരിലെ സ്ഥലത്ത് വൈക്കം മുഹമ്മദ് ബഷീർ സ്മാരകനിർമാണത്തിന് സ്ഥലം നൽകാനും കൗൺസിൽ യോഗത്തിൽ തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.