യുവതിയെ പീഡിപ്പിച്ച് മുങ്ങിയ പ്രതി ആശ്രമത്തിൽ താമസിച്ചതായി വിവരം

വെള്ളിമാട്കുന്ന്: നിർത്തിയിട്ട ബസിൽ മാനസികാസ്വാസ്​ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച് മുങ്ങിയ പ്രതി പന്തീരാങ്കാവ് ആശ്രമത്തിൽ ഒളിവിൽ താമസിച്ചതായി പൊലീസിന് വിവരം ലഭിച്ചു.

പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയ പന്തീർപാടം പാണരുകണ്ടത്തിൽ ഇന്ത്യേഷ്കുമാറാണ് (38) പന്തീരാങ്കാവ് പൊക്കുന്നി ലെ ആശ്രമത്തില്‍ കഴിഞ്ഞിരുന്നതായി കേസ് അന്വേഷിക്കുന്ന മെഡിക്കൽ കോളജ് അസി. കമീഷണർ കെ. സുദർശൻ അറിയിച്ചത്.

2003ലെ കാരന്തൂർ കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ് ഇന്ത്യേഷ്കുമാർ. പീഡനത്തിനുശേഷം മുങ്ങുകയായിരുന്നു. കൂട്ടുപ്രതികൾ പിടിയിലായ അന്നുതന്നെയാണ് ഇന്ത്യേഷ്കുമാർ ആശ്രമത്തിലെത്തിയത്.

സംഭവത്തിൽ കുന്ദമംഗലം സ്വദേശി മലയൊടിയാറുമ്മൽ വീട്ടിൽ ഗോപീഷ് (38), പത്താം മൈൽ മേലേ പൂളോറ വീട്ടിൽ മുഹമ്മദ് ഷമീർ (32) എന്നിവരെ നേരത്തേ പൊലീസ് പിടികൂടിയിരുന്നു. പൊലീസ് പിന്തുടരുന്ന വിവരം അറിഞ്ഞതോടെ ഇന്ത്യേഷ് ആശ്രമത്തില്‍നിന്ന് മുങ്ങി. സംസ്ഥാനം വിട്ടതായും സൂചനയുണ്ട്. 

Tags:    
News Summary - the man who raped young girl and escsaped was stayed in an ashram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.