ബസ് ജീവനക്കാരെയും യാത്രക്കാരെയും മർദിച്ചതായി പരാതി

ചങ്ങരംകുളം: സംസ്ഥാന പാതയിൽ ചങ്ങരംകുളം ഹൈവേ ജങ്ഷനിൽ ബസ് ജീവനക്കാരെയും യാത്രക്കാരെയും മറ്റൊരു വാഹനത്തിലെത്തിയവർ മർദിച്ചതായി പരാതി.

തൃശൂർ -കോഴിക്കോട് റൂട്ടിലോടുന്ന ബസ് ഞായറാഴ്ച വൈകീട്ട് നാലിന് ചങ്ങരംകുളത്ത് എത്തിയപ്പോഴാണ് സംഭവം. പള്ളിക്കര സ്വദേശികളുടെ കാറ് ബസുമായി ഉരസിയതിനെ തുടർന്നാണ് സംഭവം. ബസിനെ മറി കടന്ന് മറ്റൊരു വാഹനത്തിൽ എത്തിയവർ ബസ് ജീവനക്കാരുമായി തർക്കമുണ്ടാവുകയും പിന്നീട് മർദിക്കുകയും ചെയ്തതായി ദൃക്സാക്ഷികൾ പറയുന്നു.

ഈ സംഭവം വിഡിയോയിൽ പകർത്തി എന്നാരോപിച്ച് തങ്ങളെയും മർദിച്ചതായി യാത്രക്കാരായ സ്ത്രീയും കൂടെയുള്ള യുവാവും പരാതിപ്പെട്ടു. ഇത് ചങ്ങരംകുളത്ത് ഏറെ നേരം സംഘർഷത്തിന് ഇടയാക്കി. ഇതോടെ ബസിന്റെ ട്രിപ്പ്‌ മുടങ്ങി.

യാത്രക്കാരെയെല്ലാം മറ്റൊരു ബസിൽ കയറ്റി വിട്ടു. പൊലീസ് എത്തി സ്ഥിതിഗതികൾ ശാന്തമാക്കി. മർദനമേറ്റതായി പരാതിയുള്ള ബസ് ജീവനക്കാരും യാത്രക്കാരും ചങ്ങരംകുളം സ്റ്റേഷനിൽ എത്തി പരാതി നൽകി.

Tags:    
News Summary - Complaint of beating bus residents and passengers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.