മലപ്പുറം: ജില്ലയെ അപമാനിച്ച് പ്രസ്താവന നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ് ആവശ്യപ്പെട്ടു. മലപ്പുറത്തെ ‘ക്രിമിനൽപ്പുറം’ ആക്കാനുള്ള ശ്രമം സുജിത് ദാസ് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ നടത്തിയത് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദേശ പ്രകാരമാണെന്ന് തെളിയുകയാണ്. മോദി പ്രീണനത്തിന് വേണ്ടി എത്ര തരംതാഴാനും മുഖ്യമന്ത്രിക്ക് മടിയില്ലെന്ന് തെളിയിക്കുന്നതാണ് മലപ്പുറം വിരുദ്ധ പ്രസ്താവന.
മോദിയുടെ വാക്കും അമിത് ഷായുടെ നാക്കും കടമെടുത്ത് പിണറായി നടത്തിയ പ്രസ്താവന അദ്ദേഹം വഹിക്കുന്ന പദവിക്ക് യോജിക്കുന്നതല്ലെന്നും വി.എസ്. ജോയ് പറഞ്ഞു.
മലപ്പുറം: സ്വര്‍ണക്കടത്തിന്റെയും ഹവാലയുടെയും പേര് പറഞ്ഞ് ജില്ലയെ അപമാനിക്കുന്ന രീതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന് എസ്.കെ.എസ്.എസ്.എഫ് ഈസ്റ്റ് ജില്ല കമ്മിറ്റി. സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ സുതാര്യവും നീതിബോധത്തോടെയും കൈകാര്യം ചെയ്യേണ്ട അഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഗൗരവമായ ഇടപെടലിന് ശ്രമിക്കുന്നതിന് പകരം രാഷ്ട്രീയപ്രേരിത ആരോപണമുന്നയിച്ച് മലപ്പുറത്തെ ജനങ്ങളെ സംശയത്തിന്റെ മുള്‍മുനയിലാക്കി സംഘ്പരിവാറിന്റെ അജണ്ടകള്‍ക്ക് വഴിയൊരുക്കുന്നത് അങ്ങേയറ്റം അപലപനീയമായമാണെന്ന് ജില്ല സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
മലപ്പുറം: സമാനതകളില്ലാത്ത സൗഹാർദത്തിന്റെ കേന്ദ്രമായ മലപ്പുറം ജില്ലയെ രാഷ്ട്രീയ തർക്കങ്ങളുടെ പേരിൽ പ്രശ്നവത്കരിക്കാനുള്ള ഗൂഢശ്രമങ്ങളിൽനിന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഭരണാധികാരികൾ പിന്മാറണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിനെതിരെ ജില്ലയുടെ മഹിതമായ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നതിന് ജാതി-മത-കക്ഷിരാഷ്ട്രീയത്തിന് അതീതമായി മുഴുവൻ ജനവിഭാഗങ്ങളും ഒന്നിച്ച് അണിനിരക്കണം. പ്രസിഡൻറ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഊരകം അബ്ദുറഹ്മാൻ സഖാഫി, മുഹമ്മദ് മൂന്നിയൂർ, സയ്യിദ് കെ.കെ.എസ്. ഫൈസി പെരിന്തൽമണ്ണ തുടങ്ങിയവർ പങ്കെടുത്തു.
മലപ്പുറം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മലപ്പുറത്തേക്ക് വിരല്‍ ചൂണ്ടുന്ന പിണറായി വിജയന്, മുഖ്യമന്ത്രി പദവിയുടെ മഹത്വത്തെ കളങ്കപ്പെടുത്തുകയാണെന്ന് സുന്നി യുവജന സംഘം ജില്ല സെക്രട്ടേറിയറ്റ് വിലയിരുത്തി. സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സലീം എടക്കര, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, സാബിഖലി ശിഹാബ് തങ്ങള്‍, ബി.എസ്.കെ. തങ്ങള്‍ എടവണ്ണപ്പാറ, കെ.കെ.എസ്. ബാപ്പുട്ടി തങ്ങള്‍, സി. അബ്ദുല്ല മൗലവി വണ്ടൂര്‍, ഷാഹുല്‍ഹമീദ്, ഹസന് സഖാഫി പൂക്കോട്ടൂര്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സി.എം. കുട്ടി സഖാഫി വെള്ളേരി, ഫരീദ് റഹ്മാനി കാളികാവ്, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി എന്നിവർ സംബന്ധിച്ചു.
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ മുസ്ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി മലപ്പുറത്ത് പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും നടത്തി. മണ്ഡലം പ്രസിഡന്റ് എ.പി. ശരീഫ്, ജനറല്‍ സെക്രട്ടറി ഷാഫി കാടേങ്ങല്‍, ട്രഷറർ കെ.പി. സവാദ്, ഭാരവാഹികളായ ഹുസൈൻ ഉള്ളാട്ട്, എസ്. അദ്നാൻ, സമീർ കപ്പൂർ, സലാം വളമംഗലം, റബീബ് ചെമ്മങ്കടവ്, ശിഹാബ് തൃപ്പനച്ചി, ശിഹാബ് അരീക്കത്ത്, കുഞ്ഞിമാൻ മൈലാടി, സദാദ് കാമ്പ്ര, എം.എസ്.എഫ് സ്റ്റേറ്റ് ഉപാധ്യക്ഷന്‍ ഫാരിസ് പൂക്കോട്ടൂർ, മണ്ഡലം ലീഗ് സെക്രട്ടറി എം.പി. മുഹമ്മദ്, സി.പി. സാദിഖലി, സുഹൈൽ പറമ്പന്‍, എം.ടി. മുഹമ്മദാലി, ടി. മുജീബ്, ജസീൽ പറമ്പന്‍, ആഷിഖലി പള്ളിമുക്ക്, ഈസ്റ്റേണ്‍ സലീം, ഷൗക്കത്ത് ഉപ്പൂടന്‍ എന്നിവർ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.