പിതാവും മരുമകളും മത്സര രംഗത്ത്

തിരൂരങ്ങാടി: തെരഞ്ഞെടുപ്പങ്കത്തിന് ഒരു വീട്ടിൽ നിന്ന് രണ്ട് പേർ രംഗത്ത്. പിതാവും മരുമകളുമാണ് സ്ഥാനാർഥികൾ.തെന്നല പഞ്ചായത്ത് ഏഴാം വാർഡിൽ ജനകീയ മുന്നണി സ്ഥാനാർഥിയായി നന്നമ്പ്ര മമ്മുതു (65) ജനവിധി തേടുമ്പോൾ തൊട്ടടുത്ത വാർഡായ ആറാം വാർഡിൽ ജനകീയ മുന്നണി സ്ഥാനാർഥിയായി മത്സരിക്കുന്നത് മരുമകൾ മുഹ്സിന ശാനിദ് (29) ആണ്.ഇരുവരും ഓട്ടോറിക്ഷ ചിഹ്നത്തിലാണ് ജനവിധി തേടുന്നത്.

സി.പി.എം അനുഭാവിയായ മമ്മുതു വർഷങ്ങളോളം വിദേശത്തായിരുന്നു. മമ്മുതു മത്സരിക്കുന്ന എഴാം വാർഡിൽ പ്രധാന എതിരാളി നിലവിലെ എട്ടാം വാർഡ് അംഗമായ മുസ്ലിം ലീഗ് സ്ഥാനാർഥി അബ്ദുൽ ഗഫൂർ ആണ്.

ഇവരെ കൂടാതെ മറ്റ് അഞ്ച് സ്ഥാനാർഥികൾ കുടി കളത്തിലുണ്ട്. ഇതിൽ രണ്ട് പേർ അപരൻമാരാണ്. ബി.ടെക് ബിരുദധാരിയായ മുഹ്സിന അബൂദബിയിൽ ജോലി ചെയ്യുന്ന ശാനിദിെൻറ ഭാര്യയാണ്. ലീഗ് കുടുംബത്തിൽനിന്ന് കോൺഗ്രസ് സീറ്റിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്ന പി.ജി. വിദ്യാർഥിനി സ്വഫ്വയാണ് മുഹ്സിനയുടെ പ്രധാന എതിരാളി.

Tags:    
News Summary - Father and daughter-in-law compete

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.