മുഹമ്മദ് ഷഫീഖ്
അരീക്കോട്: മധ്യവയസ്കയെ പീഡിപ്പിച്ച കേസിൽ യുവാവ് അരീക്കോട് പൊലീസിന്റെ പിടിയിൽ. പെരുമ്പടപ്പ് സ്വദേശി തൈവളപ്പിൽ വീട്ടിൽ മുഹമ്മദ് ഷഫീഖിനെയാണ് (45) അരീക്കോട് എസ്.എച്ച്.ഒ വി. സിജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ചാരിറ്റി ട്രസ്റ്റിന്റെ പേരിലുള്ള വാട്സ് ആപ് ഗ്രൂപ്പിൽനിന്ന് മൊബൈൽ നമ്പറെടുത്ത് പരാതിക്കാരിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.
തുടർന്ന് പ്രതി പരാതിക്കാരിയെ വിവാഹ വാഗ്ദാനം നൽകി 2020 മുതൽ പല തവണയായി ബലാത്സംഗം ചെയ്തെന്നാണ് പരാതി. ഈ കാലയളവിൽ സ്ത്രീയിൽനിന്ന് ആഭരണങ്ങളും പണവും തട്ടിയെടുത്തിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ അരീക്കോട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി എറണാകുളത്ത് പിടിയിലായത്.
ഈ സമയം പ്രതിക്കൊപ്പം ഫ്ലാറ്റിൽ മറ്റൊരു സ്ത്രീ ഉണ്ടായിരുന്നു. ഭർത്താക്കന്മാർ മരിച്ച സ്ത്രീകളെ ലക്ഷ്യം വെച്ചാണ് പ്രതി ഇത്തരം കുറ്റകൃത്യങ്ങൾ നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. സമാനമായ രീതിയിൽ ഇയാൾ വഞ്ചിച്ച കൂടുതൽ സ്ത്രീകളുണ്ട് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. നിലവിൽ കൂടുതൽ പരാതികൾ ലഭിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെ തുടർനടപടികൾ പൂർത്തിയാക്കി മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.