ക്രിമിനൽ കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി

ചിറ്റൂർ: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും സി.പി.എം മുൻ നേതാവുമായ ചിറ്റൂർ കാരിക്കുളം സ്വദേശി അനിൽ എന്ന അത്തിമണി അനിലിനെ നാടുകടത്തി. കാപ്പ ചുമത്തി ഒരുവർഷത്തേക്കാണ് പാലക്കാട് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്.

സ്പിരിറ്റ് കടത്ത്, കവർച്ച കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്. കവർച്ചമുതൽ കൈപ്പറ്റുക, മാരകായുധങ്ങൾ ഉപയോഗിച്ച് ദേഹോപദ്രവം ഏൽപിക്കുക, സ്പിരിറ്റ് കടത്തുക, ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏൽപിക്കുക, കവർച്ചമുതൽ ഒളിപ്പിക്കാൻ സഹായിക്കുക കുറ്റങ്ങൾക്കാണ് അനിലിനെ നാടുകടത്തിയത്. സ്പിരിറ്റ് കടത്ത് കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ അനിലിനെ സി.പി.എം പുറത്താക്കിയിരുന്നു.

2017ൽ ഗോപാലപുരം ചെക്ക്പോസ്റ്റിൽ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. ചിറ്റൂർ മേഖലയിൽ സ്പിരിറ്റ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ. തൃശൂർ റേഞ്ച് ഡെപ്യൂട്ടി ഐ.ജി പുട്ട വിമലാദിത്യയുടെ നിർദേശപ്രകാരമാണ് കാപ്പ ചുമത്തി നാടുകടത്തിയത്. വിലക്ക് ലംഘിച്ചാൽ മൂന്ന് വർഷം തടവുശിക്ഷ അനുഭവിക്കേണ്ടിവരും.

Tags:    
News Summary - Kappa imposed and The accused in the criminal case was deported

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.