കുമരനെല്ലൂര്‍: കാല്പന്തുകളിയുടെ കൂത്തമ്പലമായ കുമരനെല്ലൂര്‍ ഹയര്‍സെക്കൻഡറി സ്കൂള്‍ മൈതാനം, കാല്പന്തുകളിയിലെ വമ്പന്മാരെ നാടിന് സമ്മാനിച്ച പാരമ്പര്യമുള്ള ഒരുഗ്രാമീണ നാട്. എല്ലായുവാക്കളും ഓണാഘോഷത്തിന് വിവിധ സ്ഥലങ്ങളും കളികളും തിരഞ്ഞെടുക്കുമ്പോള്‍ ഇവിടത്തുകാരാകട്ടെ കാല്പന്തുകളിയിലാണ് ആവേശം കണ്ടെത്തുന്നത്.
ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, കാല്നൂറ്റായുള്ള രീതിയാണ്. കളിടീമുകളിലുമുണ്ട് വ്യത്യാസം. ഒരുഭാഗത്ത് വിവാഹിതരും മറുഭാഗത്ത് അവിവാഹിതരും തമ്മിലാണ് മത്സരം. പലപ്പോഴും വിജയ പരാജയത്തിലായിരുന്നില്ല അവരുടെ ആവേശം.
കളി കാണാനെത്തുവരുടെ മനം നിറക്കാനാണെന്നതാണ് പ്രധാനം. കേരള ബ്ലാസ്റ്റേഴ്സ് റിസര്‍വ് ഗോൾക്കീപ്പര്‍ മുര്‍ഷിദ് കാവല്‍ നിന്ന ഗോള്‍പോസ്റ്റ് ബൈചുങ് ബൂട്ടിയ അക്കാദമി താരം യദുവും കേരള സെവന്‍സിലെ മിന്നും താരങ്ങളായ ഷഫീക്കും വൈശാഖും അദ്നാനും നയിച്ച അവിവാഹിതരെ സമനിലയിലാക്കി പ്രതാപശാലികളായ വിവാഹിതര്‍.
റെയിൽവേ താരം ഉണ്ണികൃഷ്ണനും മുന്‍ ജിംഖാനാ പ്ലെയര്‍ യഹ്യയും അടങ്ങുന്ന വിവാഹിതരായിരുന്നു എതിരാളികള്‍. 19ാം മിനിറ്റില്‍ അവിവാഹിതരുടെ ടീമിലെ ഡിഫന്‍സീവ് താരം റയീസിന്റെ ഭാഗത്തുണ്ടായ ഹാന്ബാള് ഫ്രീകിക്കില്‍ യഹിയ തൊടുത്ത പന്ത് പ്രഫഷനല്‍ ഗോള്‍കീപ്പര്‍ മുര്‍ഷിദിന് തടുക്കാനായില്ല.
52ാംമിനിറ്റില്‍ പെനാല്റ്റിവന്നതോടെ തിരിച്ചും ഗോളടിച്ചതോടെ സമനിലയിലായി. കണ്ടുനിന്നവര്‍ക്കെല്ലാം ഉല്ലാസം പകര്‍ന്ന ഈ കളി അടുത്തഓണത്തിനെന്ന ഉറപ്പോടെ പടിയിറങ്ങി. ഇന്നത്തെ അവിവാഹിത ടീമിലെ പലരും അടുത്ത വിവാഹിതരുടെ ഭാഗമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.