മണ്ണാര്‍ക്കാട്: ചരിത്രം പേറുന്ന നെല്ലിപ്പുഴയിലെ പഴയ ഇരുമ്പ് പാലം വഴിയോര വിശ്രമ കേന്ദ്രമാക്കണമെന്നാവശ്യം. ബ്രിട്ടീഷ് കാലത്ത് നിർമിച്ച പാലം ജനോപകാര പ്രദമായ രീതിയിൽ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്ത്തകൻ കെ. സേതുമാധവനാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നല്‍കിയത്.
നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പാലത്തിന് കാര്യമായ തകരാറില്ല. സമീപത്തുതന്നെ കോണ്‍ക്രീറ്റില്‍ പുതിയ പാലം നിര്‍മിച്ചതോടെ പഴയപാലം ഉപയോഗിക്കാതെയായി. സമീപത്തായി നിർമിച്ച പുതിയ പാലം തകർന്നതിനെ തുടർന്ന് വീണ്ടും പൊളിച്ചു പണിയേണ്ടി വന്നെങ്കിലും പഴയ ഇരുമ്പ് പാലം ഇപ്പോഴും പ്രൗഢിയോടെ നിൽക്കുന്നു. ഉപയോഗിക്കാതായതോടെ പരിസരം കാടുകയറി സാമൂഹികവിരുദ്ധരുടെ താവളമായി മാറി.
നൊട്ടമല ഇറക്കമിറങ്ങിയാല്‍ മണ്ണാര്‍ക്കാട്ടേക്കുള്ള സ്വാഗതകവാടമാകുന്ന ഇരുമ്പുപാലം വിനോദസഞ്ചാരത്തിന്റെ വലിയസാധ്യതയും തുറന്നിടുന്നു. പാലം നവീകരിച്ച് ഇരിപ്പിടങ്ങള്‍, പൂന്തോട്ടം, കോഫിസെന്റര്, വായനകേന്ദ്രം, വെളിച്ച സംവിധാനം, പണം നല്കി ഉപയോഗിക്കാവുന്ന ശൗച്യാലയങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ സജ്ജമാക്കിയാല്‍ യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുമെന്നും നിവേദനത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.