ദേശീയ വിരവിമുക്ത ദിനാചരണം ഇന്ന്

പാലക്കാട്: ദേശീയ വിരവിമുക്ത ദിനാചരണ ഭാഗമായി വ്യാഴാഴ്ച അംഗൻവാടി, സ്‌കൂളുകള്‍ മുഖേന ഒന്ന് മുതല്‍ 19 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് സൗജന്യ ആല്‍ബന്‍ഡസോള്‍ വിര ഗുളിക നല്‍കും. ജില്ലയില്‍ 7,04,053 പേര്‍ക്കാണ് മരുന്ന് നല്‍കുന്നത്. ഒന്നുമുതല്‍ രണ്ടുവയസ്സ് വരെ 200 മില്ലിഗ്രാം ഗുളികയും (അര ഗുളിക) രണ്ട് മുതല്‍ 19 വരെ 400 മില്ലിഗ്രാം (ഒരു ഗുളിക) ഗുളികയും നല്‍കും. വ്യാഴാഴ്ച ഗുളിക കഴിക്കാന്‍ കഴിയാത്തവര്‍ക്ക് 15ന് മോപ് അപ് റൗണ്ടിലൂടെ മരുന്ന് നല്‍കും.

വിരവിമുക്ത ദിനാചരണത്തിന്റെ ജില്ലതല ഉദ്ഘാടനം പാലക്കാട് ഗവ. പി.എം.ജി.എച്ച്.എസ്.എസില്‍ ഉച്ചക്ക് രണ്ടിന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിക്കും.

ഗുളിക കഴിക്കേണ്ടത് ഇങ്ങനെ

പാലക്കാട്: ചെറിയ കുട്ടികള്‍ക്ക് തിളപ്പിച്ചാറിയ വെള്ളത്തില്‍ ഗുളിക അലിയിച്ചാണ് കൊടുക്കേണ്ടത്. മുതിര്‍ന്ന കുട്ടികള്‍ക്ക് ഉച്ചഭക്ഷണശേഷം ചവച്ചരച്ച് കഴിക്കാം. ഗുളിക കഴിച്ചശേഷം തിളപ്പിച്ചാറിയ വെള്ളം കുടിക്കണം. അസുഖമുള്ള കുട്ടികള്‍ കഴിക്കേണ്ടതില്ല. ശരീരത്തില്‍ വിരകളുടെ തോത് കൂടുതലുള്ള കുട്ടികളില്‍ അപൂര്‍വമായി വയറുവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍, ശരീരത്തില്‍ തടിപ്പുകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായേക്കാം. ഈ സാഹചര്യത്തില്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തി ഡോക്ടറെ കാണണം.

Tags:    
News Summary - National Deworming Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.