അഭിഷേക്
ഷൊർണൂർ: ആറാണി ഇരുപത്തിയാറാം മൈലിൽ സ്കൂട്ടർ തടഞ്ഞുനിർത്തി അടിച്ചുവീഴ്ത്തി പരിക്കേൽപിച്ച കേസിൽ യുവാവിനെയും പ്രായപൂർത്തിയാകാത്ത രണ്ടുപേരെയും ഷൊർണൂർ പൊലീസ് പിടികൂടി. കവളപ്പാറ ആര്യങ്കാവ് പൂരം ദിവസം രാത്രി പത്തരക്ക് ഭാര്യയോടൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന കയിലിയാട് റോഡിൽ കിണറ്റിൻകര പുലാവഴിമഠത്തിൽ സന്തോഷ് കുമാറിനെ (52) മർദിച്ച കേസിലാണ് പിടികൂടിയത്.
കയിലിയാട് കൂത്തൻപാറ അഭിഷേക് എന്ന മുരുകൻ (18), പ്രായപൂർത്തിയാകാത്ത രണ്ട് കൂട്ടുകാർ എന്നിവരാണ് മർദിച്ചത്. ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞായിരുന്നു മർദനം. ഇടിക്കട്ടകൊണ്ട് മർദനമേറ്റ് സന്തോഷ് കുമാറിന്റെ തലക്കും നെറ്റിയിലും പരിക്കേറ്റിരുന്നു. പ്രായ പൂർത്തിയാകാത്ത കൂട്ടുകാർക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഷൊർണൂർ സി.ഐ വി. രവികുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.