സ്കൂൾ സമയങ്ങളിൽ ചീറിപ്പാഞ്ഞ് ടിപ്പർ ലോറികൾ; കണ്ണടച്ച് അധികൃതർ

പുതുനഗരം: സർക്കാർ ഉത്തരവുകൾ ലംഘിച്ച് സ്കൂൾ സമയങ്ങളിൽ ടിപ്പർ ലോറികൾ നിരത്തുകളിൽ ചീറിപ്പായുന്നു. നടപടിയെടുക്കാതെ പൊലീസും മോട്ടോർ വാഹന വകുപ്പും.

പുതുനഗരം, മുതലമട, പല്ലശ്ശന, കൊടുവായൂർ, കൊല്ലങ്കോട് എന്നിവിടങ്ങളിൽ സ്കൂൾ സമയങ്ങളിൽ ചീറിപ്പായുന്ന ലോറികളെ കണ്ടില്ലെന്ന് നടിക്കുകയാണ് പൊലീസ്. പുതുനഗരം, കൊല്ലങ്കോട് പൊലീസ് സ്റ്റേഷനുകളുടെ മുന്നിലൂടെ കടന്നുപോയാലും പിടികൂടാത്തത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.

ടൗണുകളിൽ ഗതാഗത നിയന്ത്രണത്തിനുള്ള പൊലീസും ഹോം ഗാർഡും ഇത്തരം നിയമ ലംഘനത്തിനെതിരെ കണ്ണടക്കുകയാണ്. എ.ഐ കാമറകൾക്കു മുന്നിലൂടെ സ്കൂൾ സമയങ്ങളിൽ കടക്കുന്ന വാഹനങ്ങളെ പിടികൂടാമെന്നിരിക്കെ മോട്ടോർ വാഹന വകുപ്പ് കണ്ണടക്കുകയാണെന്ന് രക്ഷിതാക്കൾ ആരോപിച്ചു.

Tags:    
News Summary - Tipper-Lorries-School-Time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.