മങ്കര: കാട് വെട്ടാൻ ഇനി കാർഷിക കർമസേനയിലെ വനിതകൾ തയാർ. പ്രത്യേക പരിശീലനം ലഭിച്ച കാർഷിക കർമസേന വനിത അംഗങ്ങളാണ് ഇനി ആവശ്യക്കാരുടെ വീട്ടിലെത്തുക. കർഷകർ കൃഷി ഓഫിസുമായി ബന്ധപ്പെട്ടാൽ മതി. ഇവർ കാടുവെട്ടുയന്ത്രവുമായി വീട്ടിലെത്തും.
സ്മാം പദ്ധതിയുടെ ഭാഗമായിട്ടാണ് മങ്കര കൃഷിഭവനിലെ കൃഷി കൂട്ടങ്ങൾക്ക് കാട് വെട്ടുയന്ത്രങ്ങൾ വിതരണം ചെയ്തത്. മങ്കര പഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. സ്ഥിരസമിതി ചെയർമാൻ ഇ.പി. സുരേഷ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ സി. മുകുന്ദകുമാർ പദ്ധതി വിശദീകരിച്ചു.
കൃഷി അസിസ്റ്റന്റുമാരായ സി. ദേവദാസ്, കെ. പ്രീത, ശ്യാംബാബു, സരിത എന്നിവർ സംസാരിച്ചു. കാർഷിക കർമസേനയിലെ പരിശീലനം ലഭിച്ച അംഗങ്ങളാണ് കാടുവെട്ട് യന്ത്രവുമായി ആവശ്യക്കാരുടെ വീടുകളിലെത്തുക. മിതമായ നിരക്കിൽ ഇവർ കാടുവെട്ടി നൽകുമെന്ന് കൃഷി വകുപ്പ് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.