വീട്ടിൽ അതിക്രമിച്ചുകയറി ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

വിനു

വീട്ടിൽ അതിക്രമിച്ചുകയറി ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട്, വീട്ടിൽ അതിക്രമിച്ചകയറി ലൈംഗികാതിക്രമം കാട്ടിയ പ്രതിയെ കീഴ്‌വായ്‌പ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. കവിയൂർ കോട്ടൂർ കണിയാൻപാറ ചെമ്പകശ്ശേരി കുഴിയിൽ വീട്ടിൽ വിനു സി. ജോൺ (38) ആണ് പിടിയിലായത്. 2023 സെപ്റ്റംബറിലാണ് സംഭവം.

ജില്ല ശിശുസംരക്ഷണ ഓഫിസിൽ നിന്നും വിവരം കൈമാറിയതിനെ തുടർന്ന് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. തിരുവല്ല ജെ.എഫ്.എം. കോടതിയിലും മൊഴിയെടുത്തു. 24ന് രാത്രി 11 മണിയോടെ കുന്നന്താനം വള്ളമല പള്ളിയുടെ സമീപത്തുനിന്നുമാണ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ചപ്പോൾ ഇറങ്ങിയോടാൻ ശ്രമിച്ച ഇയാളെ പൊലീസ് കീഴ്പ്പെടുത്തി. ഇതിനിടെ പ്രതിക്ക് പരിക്കേറ്റു.

കുട്ടിയേയും തന്നെയും ഉപദ്രവിച്ചതിനു കഴിഞ്ഞവർഷം അമ്മ വിനുവിനെതിരെ മൊഴിനൽകിയതിനെ തുടർന്ന് കീഴ്‌വായ്‌പ്പൂർ പൊലീസ് കേസ് എടുത്തിരുന്നു. ഈ കേസിന്റെ അന്വേഷണം പൂർത്തിയാക്കി കഴിഞ്ഞവർഷം ആഗസ്റ്റിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസ് ഇപ്പോൾ കോടതിയിൽ വിചാരണയിലാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Tags:    
News Summary - Sexual Harassment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.