പത്തനംതിട്ട: ഓണം കഴിയുേമ്പാൾ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവിന് സാധ്യത. ഓണത്തോടനുബന്ധിച്ച തിരക്കിൽ പലർക്കും കോവിഡ് പിടിെപട്ടിട്ടുണ്ട് . പ്രതിദിന കോവിഡ്ബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ജില്ലയിൽ 700നുമുകളിലാണ് പ്രതിദിന രോഗികൾ. വ്യാഴാഴ്ച 818 പേർക്കാണ് പോസിറ്റിവ് സ്ഥിരീകരിച്ചത്. സമ്പർക്ക രോഗികളുെട എണ്ണവും കൂടുകയാണ്.
വാക്സിൻ എടുത്തവരിലും കോവിഡ് പിടിെപടുന്നുണ്ട്. അടൂർ, പത്തനംതിട്ട ജനറൽ ആശുപത്രികളിലെ സൂപ്രണ്ടുമാർക്കും നിരവധി ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെല്ലാം നേരത്തെ വാക്സിൻ എടുത്തവരുമാണ്. നഴ്സുമാർ ഉൾെപ്പടെ കൂടുതൽ ആരോഗ്യ പ്രവർത്തകരിൽ കോവിഡ് സ്ഥിരീകരിച്ചത് ആശുപത്രികളുടെ പ്രവർത്തനത്തെയും ബാധിച്ചുതുടങ്ങിയിട്ടുണ്ട്.
ജില്ല ആസ്ഥാനത്ത് നഗരസഭ പ്രദേശത്തെ വിവിധ വാർഡുകളിലും കോവിഡ്ബാധിതരുടെ എണ്ണം കൂടിവരുകയാണ്. ശാരദാമഠം വാർഡിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. 20 പേർ ഇവിടെ രോഗികളാണ്. 35 പേർ നിരീക്ഷണത്തിലുമുണ്ട്. ഡബ്ല്യു.ഐ.പി.ആർ എട്ട് ശതമാനത്തിന് മുകളിലാണ് ഈ വാർഡിൽ. ഓണം കഴിയുേമ്പാൾ ജില്ലയിലെ പല വാർഡുകളിലും ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുേത്തണ്ടിയും വന്നേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.