ബിജു

ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

ഇരിങ്ങാലക്കുട: ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. പിണ്ടി പെരുന്നാളിന് തന്നെ അറിയിക്കാതെ പോയ ദേഷ്യത്തിൽ ഭാര്യയുടെ തലയിൽ വെട്ടുകയും പല്ലുകൾ അടിച്ചു കൊഴിച്ച് മാരകമായി പരിക്കേൽപിക്കുകയും ചെയ്ത് ഒളിവിൽ പോയ തഴേക്കാട് പനമ്പിള്ളി വീട്ടിൽ ബിജുവാണ് (45) പിടിയിലായത്.

ഇരിങ്ങാലക്കുട പൊലീസ് ഇൻസ്പെക്ടർ അനീഷ് കരീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പറമ്പി റോഡിലുള്ള തറവാടിന്റെ പരിസരത്ത് നിന്ന് പിടികൂടിയത്.

അന്വേഷണ സംഘത്തിൽ എസ്.ഐ ഷാജൻ, സ്പെഷൽ ബ്രാഞ്ച് എസ്.ഐ സജിബാൽ, ഉദ്യോഗസ്ഥരായ ശ്രീലാൽ, അനിൽ, പ്രസന്നകുമാർ, രാഹുൽ, ജീവൻ എന്നിവർ ഉണ്ടായിരുന്നു.

Tags:    
News Summary - The accused who tried to kill his wife was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.