സ്കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ്

ഇരിങ്ങാലക്കുട: സ്കൂൾ വാഹനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കർശന പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ് അധികൃതർ. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളും കുട്ടികളെ കൊണ്ടുപോകുന്ന സ്വകാര്യ വാഹനങ്ങളുമാണ് പരിശോധനക്ക് വിധേയമാക്കുന്നത്.

ഇരിങ്ങാലക്കുട ജോയന്റ് ആർ.ടി.ഒ ഓഫിസിന്റെ പരിധിയിൽ മാത്രം മൂന്നൂറിലധികം വാഹനങ്ങൾ ഉണ്ടെന്നാണ് എകദേശ കണക്ക്. സെന്റ് ഡിസ്മസ് റോഡിൽ നടന്ന ആദ്യദിനത്തിലെ പരിശോധനക്ക് വിവിധ സ്കൂളുകളിൽ നിന്നായി അമ്പതോളം വണ്ടികളാണ് ഹാജരാക്കിയത്. ടയറുകളുടെ നിലവാരം, എമർജൻസി എക്സിറ്റ്, ബ്രേക്ക് സംവിധാനം, ഫസ്റ്റ് എയ്ഡ്, ഫയർ സംവിധാനങ്ങൾ, ഡ്രൈവർക്ക് പത്ത് വർഷത്തെ സേവന പരിചയം, ഹാൻഡ് റെയിൽ, സീറ്റ് കുഷ്യൻ തുടങ്ങി 33 കാര്യങ്ങളാണ് പരിശോധിക്കുന്നത്.

ആദ്യ ദിനത്തിലെ പരിശോധനയിൽ 15 വണ്ടികളാണ് മാനദണ്ഡങ്ങൾ പ്രകാരം സുരക്ഷിതമാണെന്ന് കണ്ടെത്തിയത്. പ്രവർത്തനരഹിതമായ എക്സിറ്റ് സംവിധാനം, കാലാവധി കഴിഞ്ഞ മരുന്നുകൾ അടങ്ങിയ ഫസ്റ്റ് എയ്ഡ് ബോക്സ് എന്നീ ന്യൂനതകൾ കണ്ടെത്തിയ വാഹനങ്ങളുമായി എത്തിയ ഡ്രൈവർമാർക്ക് ഇവ പരിഹരിച്ച് ഹാജരാക്കാൻ നിർദേശം നൽകി. മുഴുവൻ പരിശോധനകളും പൂർത്തിയാക്കുന്ന വണ്ടികൾക്ക് വകുപ്പിന്റെ സ്റ്റിക്കൽ പതിച്ച് നൽകുന്നുണ്ട്.

ഇരിങ്ങാലക്കുട ജോയന്റ് ആർ.ടി.ഒ കെ.എ. രാജുവിന്റെ നിർദേശപ്രകാരം എ.എം.വി.ഐ മാരായ കെ.പി. ശ്രീകാന്ത്, ആർ. സുജിത്, വി.സി. ബിജു എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ആദ്യദിനത്തിലെ പരിശോധനകൾ. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും പരിശോധനക്ക് ഹാജരാകാത്ത വണ്ടികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.

Tags:    
News Summary - Department of Motor Vehicles to ensure safety of school vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.