യുവാക്കളെ കാറിലെത്തിയ സംഘം ക്രൂരമായി മർദിച്ച് തട്ടിക്കൊണ്ടുപോയി

കൊടുങ്ങല്ലൂർ: മതിലകത്ത് ബുള്ളറ്റിൽ സഞ്ചരിക്കുകയായിരുന്ന രണ്ടുയുവാക്കളെ കാറിലെത്തിയ സംഘം മർദിച്ച് അവശരാക്കി തട്ടിക്കൊണ്ടുപോയി. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ മതിലകം പടിഞ്ഞാറ് ഒന്നാം കല്ലിനുതെക്ക് റോഡിലാണ് സംഭവം. ബുള്ളറ്റിൽ തെക്ക് ഭാഗത്തുനിന്ന് വന്ന യുവാക്കളെ കാറിലുണ്ടായിരുന്നവർ തടഞ്ഞ് ക്രൂരമായി മർദിക്കുകയുംശേഷം കാറിൽ കയറ്റികൊണ്ടുപോകുകയുമായിരുന്നു. വടക്കുനിന്ന് വന്ന കാർ യുവാക്കൾ വന്ന ദിശയിലേക്കാണ് പോയത്.

യുവാക്കളുടെ കരച്ചിലും ബഹളവും കേട്ട് ആളുകൾ കൂടിയപ്പോഴേക്കും യുവാക്കളുമായി സംഘം കടന്നു കളഞ്ഞു. പോകുന്നതിന് മുമ്പ് ബുള്ളറ്റ് തൊട്ടടുത്ത കുളത്തിലേക്ക് തളളിയിടാൻ ശ്രമിച്ചിരുന്നതായും കാർ ബ്രസയാണെന്നും പറയുന്നു. ബുള്ളറ്റ് സ്ഥലത്ത് കിടക്കുന്നുണ്ട്.

ബുള്ളറ്റിൻ ഉണ്ടായിരുന്നവർ എവിടെ ഉള്ളവരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം, ബൈക്കുകാരും കാറിലുണ്ടായിരുന്നവരും സംഭവം നടന്ന ഉൾറോഡിനെ കുറിച്ച് ധാരണയുള്ളവരാണെന്ന് കരുതുന്നു. മതിലകം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

Tags:    
News Summary - The youths were brutally beaten and abducted by the gang in their car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.