representational image

ചോറ്റിലപ്പാറ പാലത്തിന് പുനർജന്മം; 2.90 കോടിയുടെ ഭരണാനുമതി

കേച്ചേരി: അരനൂറ്റാണ്ടോളം പഴക്കമുള്ള ചൂണ്ടൽ പഞ്ചായത്തിലെ തുവാനൂർ ചോറ്റിലപ്പാറ പാലത്തിന് പുനർജന്മം. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പാലം പുനർനിർമിക്കുന്നതിന് 2.90 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ആദ്യഘട്ടത്തിൽ അംഗീകാരം ലഭിച്ച ഈ പദ്ധതി ഉദ്യോഗസ്ഥരുടെ പരിശോധനക്ക് ശേഷം റദ്ദാക്കിയിരുന്നു.

എന്നാൽ പ്രദേശത്തെ ജനങ്ങളുടെ യാത്ര സൗകര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ആശങ്കകളും മുരളി പെരുനെല്ലി എം.എൽ.എ മുഖ്യമന്ത്രിയെ നേരിട്ടറിയിച്ച. തുടർന്ന് മുഖ്യമന്ത്രി നടത്തിയ ഇടപെടലിന്റെ ഭാഗമായാണ് പദ്ധതിക്ക് വീണ്ടും അംഗീകാരം ലഭിച്ചത്.

കണ്ടാണശ്ശേരി, ചൂണ്ടൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട പാലമാണ് ചൂണ്ടൽ പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ ചോറ്റിലപ്പാറ പാലം. പ്രദേശത്തെ ജനങ്ങൾക്ക് തൃശൂർ റോഡിലേക്ക് പ്രവേശിക്കാൻ ഉപകാരപ്രദമായിരുന്ന പാലം കാലപ്പഴക്കവും പ്രളയംകൊണ്ടും ഉപയോഗ ശ്യൂന്യമായി.

യാത്ര സൗകര്യത്തിന് ജനങ്ങൾ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് പാലം പുനർനിർമിക്കുന്നതിന് അനുമതി ലഭിച്ചത്. പുനർനിർമാണവുമായി ബന്ധപ്പെട്ട് മുരളി പെരുനെല്ലി എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ, വാർഡ് അംഗം ഹസലുൽ ബെkecheriന്ന, ആസൂത്രണ സമിതി അംഗം എം.ബി. പ്രവീൺ എന്നിവർ സ്ഥലം സന്ദർശിച്ചു.

Tags:    
News Summary - renovating chottilapara bridge- 2.90 crore-fund sanction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.