മുള്ളൂർക്കര: വാഴക്കോട്-പ്ലാഴി സംസ്ഥാന പാത നിർമാണം ഒന്നര വർഷമായിട്ടും തീരാത്ത സാഹചര്യത്തിൽ സ്വകാര്യ ബസുകൾ മേയ് 15 മുതൽ ഓട്ടം നിർത്തുമെന്ന് ഉടമ സംഘടന ഭാരവാഹികൾ അറിയിച്ചു. പാത നവീകരണം തുടങ്ങിയപ്പോൾ യാത്രാദുരിതവും തുടങ്ങിയിരുന്നു. കൃത്യമായ ബദൽ സൗകര്യം ഒരുക്കാതെയാണ് പണി തുടങ്ങിയത്. വാഹനങ്ങൾ ഏറെ നേരം തടഞ്ഞിടുന്നതും പല വഴികളിലൂടെ തിരിച്ചു വിടുന്നതുമാണ് ഇപ്പോഴത്തെ രീതി.
സഞ്ചാരയോഗ്യമല്ലാത്ത മറ്റു വഴികളിൽ ഏകദിശ സംവിധാനം ഏർപ്പെടുത്തി പരീക്ഷണം തുടരുകയാണ്. പലപ്പോഴും നീണ്ട ഗതാഗതക്കുരുക്കാണ്. മറ്റ് വഴികളിലൂടെ ഓടുന്ന ബസുകാർക്ക് അധിക നിരക്ക് ഈടാക്കാനും സമയക്രമങ്ങളിൽ മാറ്റം വരുത്താനും അനുമതി നൽകിയിരുന്നു. എന്നാൽ സംസ്ഥാനപാതയിലൂടെ മാത്രം പോകുന്ന ബസുകൾക്ക് ഈ ആനുകൂല്യം അനുവദിച്ചില്ല.
മേയ് 14ഓടെ പെർമിറ്റ് അവസാനിക്കുമ്പോൾ പിറ്റേന്ന് സർവിസ് നിർത്താനാണ് ഉടമകളുടെ തീരുമാനം. മൂന്ന് തവണ സർവിസ് നടത്തിയിരുന്ന ബസുകൾക്ക് ഇപ്പോൾ ഒറ്റ സർവിസിൽ അവസാനിപ്പിക്കേണ്ടി വരുന്നത് വൻനഷ്ടമാകുന്നുവെന്ന് ഉടമ സംഘടനകളുടെയും ജീവനക്കാരുടെയും പ്രതിനിധികളായ സുലൈമാൻ, രതീഷ്, ഷാനവാസ്, വിബിൻ, അബ്ദുൽ സലിം എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.