ഇരുട്ടിവെളുത്തപ്പോൾ യു.ഡി.എഫ് സ്ഥാനാർഥി എൽ.ഡി.എഫ് സ്ഥാനാർഥിയായി

അന്തിക്കാട്: ഒരുരാത്രി കഴിഞ്ഞ് നേരം വെളുത്തപ്പോൾ യു.ഡി.എഫ് സ്ഥാനാർഥി എൽ.ഡി.എഫ് സ്ഥാനാർഥിയായി മാറി. താന്ന്യം പഞ്ചായത്തിലെ 15ാം വാർഡിലാണ് ഈ മറിമായം.

കഴിഞ്ഞ രണ്ടുതവണയും തോറ്റ കോൺഗ്രസ് യുവനേതാവ് സിജോ പുലിക്കോട്ടിലാണ് ഒരു തവണയെങ്കിലും വിജയ മധുരം നേടാനായി മറുകണ്ടം ചാടി സി.പി.എമ്മിന് നീക്കിവെച്ച സിറ്റിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി ചുവപ്പണിഞ്ഞത്.

15ാം വാർഡിൽ തന്നെയാണ് യു.ഡി.എഫ് സ്ഥാനാർഥിയായി സിജോ വന്നത്. വിവരമറിയിച്ച് സിജോ വാട്സ്ആപ്പിൽ പോസ്റ്റുമിട്ടു. സുഹൃത്തുകളോട് സന്തോഷം പങ്കുവെച്ച് സിജോ വീട്ടിൽ പോയി. ഇതിനിടെ രാത്രി സി.പി.എം നേതാക്കൾ സിജോയെ ബന്ധപ്പെട്ടു. ഇതോടെ സിജോ എൽ.ഡി.എഫ് സ്ഥാനാർഥിയാകാൻ സമ്മതം മൂളി.

തുടർന്ന് സിജോ തന്നെ വീണ്ടും പോസ്റ്റിട്ടു, താൻ എൽ.ഡി.എഫ് സ്ഥാനാർഥിയാണെന്ന്. തീരുമാനം കോൺഗ്രസ് നേതാക്കളേയും അണികളേയും അമ്പരപ്പിച്ചു. 

Tags:    
News Summary - UDF candidate became the LDF candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.