തിരുവനന്തപുരം: ഇരുനൂറിലധികം മോഷണക്കേസുകളിലെ പ്രതി പൊലീസ് പിടിയിൽ. സ്പൈഡർമാൻ എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാവ് മെഡിക്കൽ കോളജ് മുറിഞ്ഞപാലം സ്വദേശി ബാഹുലേയനെയാണ് (55) വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ചാക്ക ഭാഗത്തെ വീട്ടിൽ നടത്തിയ മോഷണത്തിനു പിന്നാലെയാണ് പിടിയിലായത്.
ഇവിടെനിന്ന് വെള്ളി വിളക്ക്, ഉരുപ്പടികൾ, കമ്മലുകൾ തുടങ്ങിയവ മോഷ്ടിച്ചിരുന്നു. വീട്ടുടമയുടെ പരാതിയിൽ കേസെടുത്ത വഞ്ചിയൂർ പൊലീസ് സമീപത്തെ സി.സിടി.വി ദ്യശ്യങ്ങൾ ശേഖരിച്ചിരുന്നു. തുടരന്വേഷണത്തിലാണ് ബാഹുലേയൻ അറസ്റ്റിലായത്. വീടുകളിൽ സ്പൈഡർമാനെ പോലെ വലിഞ്ഞുകയറുകയും കമ്പികൾക്കിടയിലൂടെയും വെന്റിലേറ്റർ പൊളിച്ചുമാണ് ഇയാൾ മോഷണം നടത്തുന്നത്.
ഒട്ടേറെതവണ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് ബാഹുലേയൻ. 2022ൽ ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ഇയാൾ വഞ്ചിയൂർ, നേമം, മെഡിക്കൽ കോളജ്, പേട്ട ഉൾപ്പെടെ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ പന്ത്രണ്ടിലധികം മോഷണങ്ങൾ നടത്തി. ചാക്കയിലെ മോഷണത്തിനുശേഷവും കൂടുതൽ കവർച്ചക്ക് പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഇയാൾ നടത്തിയ മറ്റു മോഷണങ്ങളെകുറിച്ചും അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.