കെ റെയിൽ: തറനിരപ്പിൽനിന്ന് ഉയർന്ന് കൊച്ചുവേളി സ്റ്റേഷൻ

തിരുവനന്തപുരം: സിൽവർ ലൈൻ പാത തുടങ്ങുന്ന കൊച്ചുവേളിയിലെ സ്റ്റേഷൻ ഭൂമി നിരപ്പിൽനിന്ന് ഉയർന്നായിരിക്കുമെന്ന് വിശദ പദ്ധതിരേഖ. നിലവിലെ റെയിൽവേ ലൈനിന് സമാന്തരമായി മുരുക്കുംപുഴ വരെ പാത കടന്നുപോകും. തുടർന്ന് വലത്തേക്ക് തിരിഞ്ഞ് നേരേ പോയി കൊല്ലം ജില്ലയിലേക്ക്  പ്രവേശിക്കും. കൊച്ചുവേളിയിൽനിന്നാകും പദ്ധതി നിർമാണം ആരംഭിക്കുക.

ചരക്ക് നീക്കത്തിനായി ലക്ഷ്യമിടുന്ന റോറോ സംവിധാനം കഴക്കൂട്ടത്താകും ഉണ്ടാക്കുക. കൊച്ചുവേളിയിൽനിന്നും എട്ട് കിലോമീറ്ററിന് ശേഷമാണിത്. കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപമാണ് തിരുവനന്തപുരം സിൽവർ ലൈൻ സ്റ്റേഷൻ. കൊച്ചുവേളിയിലേത് ക്ലാസ് എ സ്റ്റേഷനായിരിക്കും. ജില്ലയിൽ നിലവിലെ റെയിൽവേ പാതയെ സിൽവർ ലൈൻ മുറിച്ചു കടക്കുന്നില്ല. കൊച്ചുവേളി, മുരുക്കുംപുഴ സ്റ്റേഷനുകളിൽ റെയിൽവേ ഭൂമി പദ്ധതിക്കായി വേണ്ടിവരും. പദ്ധതിക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കാൻ പോത്തൻകോട് 220 കെ.വി സബ്സ്റ്റേഷൻ നിർമിക്കും.

Tags:    
News Summary - K Rail: Kochuveli station rising from the ground level

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.